മതം മാറ്റം + മന്ത് മാറ്റം = ഇസ്ലാമിലെ സ്ത്രീയും



വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറിയാല്‍  ഉണ്ടാവുന്ന ചില കാര്യങ്ങള്‍ പറയാം അതും പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട  ചില വസ്തുതകള്‍ 



സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് മാനുഷിക വീക്ഷണങ്ങളില്‍ നിന്ന് തികച്ചും ഭിന്നമാണ്.  സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീക് ഇസ്ലാം വലിയ പദവിയാണ് നല്‍കിയത് എന്ന് തുടങ്ങിയ ചില പ്രയോഗങ്ങളും  പൊടിക്കൈകളുമായി  ഇസ്ലാമിന്‍റെ വാക്ധാക്കള്‍ കൊണ്ട് നടക്കുന്നതായി കാണാം 

ഇസ്ലാമില്‍ സ്ത്രീയെ എങ്ങനെയാണു കാണുന്നത് എന്ന് ആദ്യം നമ്മുക്കൊന്ന് നോക്കാം ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും അവരുടെ മറ്റുള്ള ഗ്രന്ഥങ്ങളില്‍ നിന്നും എന്താണ്  സ്ത്രീഎന്ന് കാണിക്കുന്ന ചില  കാര്യങ്ങള്‍ എഴുതാം

1) Surah No:2 Al-Baqara നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌.

2)Surah No:3Aal-i-Imraan(14-17) സ്ത്രീകള്‍, സന്താനങ്ങള്‍, കനകത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതൊക്കെയും ഏതാനും നാളത്തെ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു.
 3)Surah No:2 Al-Baqara നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി'' (282)
 
4)Surah No:33 Al-Ahzaab നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. (അതായതു നിങ്ങളുടെ ചന്തി കുലുക്കി നടത്തം പാടില്ല)  
 5)(4:34) പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച". 


6)നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍(ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.' (2: 234)
7) സഈദ്‌(റ) പറയുന്നു: ഇബ്നുഅബ്ബാസ്‌(റ) എന്നോട്‌ പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന്‌ ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്‌. (ബുഖാരി. 7. 62. 7
8)ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്‍മാര്‍ക്ക്‌ സ്ത്രീകളില്‍ നിന്ന്‌ അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക്‌ ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33) 
9)ആയിശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു. പ്രവാചകരെ! കന്യക ലജ്ജിക്കുകയില്ലേ? നബി(സ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ്‌. (ബുഖാരി. 7. 62. 68) 
10) ഇബ്നുഉമര്‍ (റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 62. 73) 
11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക്‌ അവളുടെ ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത്‌ നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്‍റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്‍റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന്‌ ലഭിക്കും. (ബുഖാരി. 7. 62. 120) 
12)ആയിശ(റ) നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്‍റെ പുത്രിയെ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോള്‍ അവള്‍ നബി(സ)യുടെ അടുത്തുവന്ന്‌ വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭര്‍ത്താവ്‌ അവളോട്‌ കൃത്രിമമുടി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കല്‍പിക്കുന്നു. നബി(സ) അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 7. 62. 133) 
13)ഉഖ്ബ:(റ) നിവേദനം നബി(സ) അരുളി; നിങ്ങള്‍ അന്യ സ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍ . അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്‍റെ അടുത്ത കുടുംബങ്ങളെക്കുറിച്ച്‌ താങ്കള്‍ എന്തുപറയുന്നു? നബി(സ) പ്രത്യുത്തരം നല്‍കി. അതു നാശമാണ്‌. (ബുഖാരി. 7. 62. 159) 
14)ഉമ്മുകുറ്‍സ്‌(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറയുന്നതു ഞാന്‍ കേട്ടു. ആണ്‍കുട്ടിയുടെ കാര്യത്തില്‍ രണ്ട്‌ ആടും, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഒരു ആടും അറുക്കണം. (തിര്‍മിദി)
15)ആയിശ(റ) നിവേദനം: ഒരാള്‍ തന്‍റെ ഭാര്യയെ മൂന്ന്‌ പ്രാവശ്യം ത്വലാഖ്‌ പിരിച്ചു. അവള്‍ മറ്റൊരുപുരുഷനെ വിവാഹം ചെയ്തു മോചിതയായി. അവള്‍ ആദ്യം ഭര്‍ത്താവിന്‌ അനുവദനീയമാകുമോ എന്ന്‌ നബി(സ)യോട്‌ ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: പാടില്ല. അവന്‍ അവളുടെ മധു നുകരുന്നതുവരെ. ആദ്യഭര്‍ത്താവ്‌ നുകര്‍ന്നതു പോലെ. (ബുഖാരി. 7. 63. 187) 
16)സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു ബുഖാരി

17)സ്ത്രീക്ക് സ്വത്തവകാശം മുന്നില്‍ ഒന്ന്

18) സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140)
 19) സുഖമനുഭവിക്കുവാനും താനിഷ്ടപ്പെട്ട സ്ഥലത്തു കൂടെ കൊണ്ടു പോകാനും തനിക്കു സ്വാതന്ത്ര്യമുള്ള ഭാര്യക്കു ചെലവിനു കൊടുക്കുവാന്‍ ഭര്‍ത്താവു നിര്‍ബ്ബന്ധിതനാകുന്നു. .. ഏതെങ്കിലും നിലയില്‍ ഭാര്യാസുഖം, അനുഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീയെ തന്റെ വരുതിയില്‍ ലഭിച്ചാല്‍ അവള്‍ക്കു ചെലവിനു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭര്‍ത്താവ് സംയോഗത്തിനു പ്രാപ്തനല്ലാത്ത ബാലനായാലും ശരി., ഭാര്യാസുഖം അനുഭവിക്കുന്നതിനു ഭാര്യ തടസ്സമല്ലെന്നുള്ളതാണിതിനു കാരണം. ബാലികയല്ലെന്നുള്ളതൊഴിച്ച് യോനിയില്‍ മാംസം തിങ്ങുക, ഭ്രാന്തുണ്ടാവുക, രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അവളുടെ സംയോഗ സാധ്യതക്ക് ഊനം സംഭവിച്ചാലും ശരി.അവളുടെ സംയോഗ സാധ്യതക്കുള്ള ഊനം പ്രായക്കുറവു മൂലമുള്ളതാണെങ്കില്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക് അവളുടെ ‘വലിക്കാരന്‍ ’ അവളെ വിട്ടു കൊടുത്താല്‍ തന്നെയും അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. .പിണങ്ങി നില്‍ക്കുന്ന ഭാര്യയുമായിട്ടെന്നപോലെ ആ കുട്ടിയുമായി സുഖമനുഭവിക്കുന്നതിന്‍ അവനു സാധ്യതയില്ലെന്നുള്ളതാണിതിനു കാരണം. നേരെ മറിച്ച് അവളുമായി സുഖമനുഭവിക്കാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.... ഒരു മുദ്ദ് (ഒന്നേകാല്‍ റാത്തല്‍ ) എന്നതാണ് നിര്‍ബ്ബന്ധമായ ഭക്ഷണച്ചെലവിന്റെ തോത്.” ( ഫത് ഹുല്‍ മുഈന്‍ ഭാ.4 പേ. 22 )
 20) ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ വൈദ്യനു പ്രതിഫലം കൊടുക്കുകയോ ചെയ്യേണ്ട ബാധ്യത ഭര്‍ത്താവിനില്ല.” (പേ.26)
“അല്‍പ്പനേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന പക്ഷം അവള്‍ക്കു ചെലവു ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതാണെന്നുള്ള കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഭര്‍ത്താവിനു കീഴടങ്ങാതിരിക്കുക എന്നതാണു പിണങ്ങുക എന്നതിന്റെ വിവക്ഷ. ഭ്രാന്ത്, നിര്‍ബ്ബന്ധം, കൌമാരം തുടങ്ങിയ കാരണങ്ങളാല്‍ പിണങ്ങുന്ന പക്ഷം അവള്‍ കുറ്റക്കാരിയാവുകയില്ലെങ്കിലും ചെലവു കിട്ടാനുള്ള അര്‍ഹത ഇല്ലാതാകും. ....സുഖം അനുഭവിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ തടയുന്ന പക്ഷം പിണക്കം ഉല്‍ഭവിക്കും. അവളെ തൊടുന്നതിനോ അഥവാ അവന്‍ ഉദ്ദേശിക്കുന്ന അവയവം തൊടുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഗുഹ്യസ്ഥാനത്തു മുറിവുള്ളതുകൊണ്ടോ സംയോഗത്തിനു സാധ്യമല്ലാത്ത നിലയില്‍ രോഗമുള്ളതുകൊണ്ടോ പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലുപ്പം കൊണ്ടോ അത്തരം കാരണങ്ങളാലോ അവള്‍ അവനെ തടയുന്ന പക്ഷം അതു പിണക്കമാണെന്നു സ്ഥാപിക്കാവതല്ല. ആര്‍ത്തവം ഉണ്ടായതുകൊണ്ട് ഭര്‍ത്താവിനെ തടഞ്ഞെന്നു വന്നാലും അതു പിണക്കം മൂലമുള്ള തടയലായി പരിഗണിക്കരുത്. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ച് നാലു സ്ത്രീകള്‍ സാക്ഷി പറയുന്ന പക്ഷമോ, അവന്‍ സ്വയം സമ്മതിക്കുകയോ ,മതിയായ രണ്ടു പുരുഷന്മാര്‍ സാക്ഷി നില്‍ക്കുകയോ ചെയ്യുന്ന പക്ഷവും അതു സ്വീകരിക്കാവുന്നതാണ്. സാക്ഷി പറയാനുദ്ദേശിക്കുന്നവര്‍ക്ക് ലിംഗോദ്ധാരണത്തിനുപകരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. പക്ഷെ നിഷിദ്ധമായ പ്രയോഗങ്ങളൊന്നും പാടില്ല. ലിംഗത്തിനു പ്രസരിപ്പുള്ള നിലയില്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ വ്യക്തമായി കണ്ടാല്‍ നാലു സ്ത്രീകള്‍ക്ക് അവയുടെ വലിപ്പം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സാക്ഷി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണുന്നതിനു വിരോധമില്ല.” (പേ.28)
21)“ഭര്‍ത്താവോടൊപ്പം യാത്ര ചെയ്യുവാന്‍ ഭാര്യ കൂട്ടാക്കാത്ത പക്ഷം അവള്‍ക്കു ചെലവു കൊടുക്കേണ്ടുന്ന കടമ അവനില്ല. പക്ഷേ, അവള്‍ തന്നോടൊപ്പം യാത്ര ചെയ്യുവാന്‍ കൂട്ടാക്കാത്ത കാലത്ത് അവന്‍ സംയോഗം ചെയ്തിട്ടുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുപ്പാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.” (പേ..30)


22) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റുളള ഭക്ഷണത്തിന്‍റെ മേല്‍ ഇറച്ചിക്കറി ചേര്‍ത്ത പത്തിരിക്ക് ഉളള ശ്രേഷ്ഠതയാണ് ആയിശ:ക്ക് മറ്റുളള സ്ത്രീകളുടെ മേല്‍ ഉളള ശ്രേഷ്ഠത. (ബുഖാരി. 5. 57. 114)

23) അബൂമൂസ(റ) നിവേദനം: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഫീര്‍ഔന്നിന്‍റെ ഭാര്യ ആസിയവും ഇംറാനിന്‍റെ മകള്‍ മര്‍യമും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കറിചേര്‍ത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി. 4. 55. 623)
 മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗമെന്നൊക്കെ പറച്ചിലെയുള്ളൂ ശരിക്കും പറഞ്ഞാല്‍ ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥവളരെമോശമാണ് അതാരെങ്കിലുംഅന്നെഷിച്ചുനോക്കിയിട്ടുണ്ടോ മുകളില്‍ കൊടുത്ത  കാര്യങ്ങള്‍എല്ലാം ഇസ്ലാമില്‍ ഉള്ളതാണ് അതൊന്നുവിശകലനം ചെയിതാല്‍ 
പിന്നെ ആ മതത്തിലേക്ക്  പോകുന്ന പെണ്‍കുട്ടികള്‍ക്ക് അതൊരു വലിയ പാഠവും ഒരു മുന്‍ പരിചയവും ആവും.   സ്ത്രീ പ്രശ്‌നങ്ങളെ വിശിഷ്യാ സ്വന്തം സമുദായത്തന്മിലെ സ്ത്രീ പ്രശ്‌നങ്ങളെ സ്ത്രീ വീക്ഷണക്കോണില്‍ അഭിസംബോധനചെയ്യാന്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക് അനുവാദമില്ല.
ഇതര മതസമുദായങ്ങളെ അപേക്ഷിച്ച്‌ മുസ്ലീം സ്‌ത്രീക്ക്‌ ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ്‌ ഇസ്ലാമിക മത പണ്‌ഡിതരുടെ വലിയ അവകാശവാദം. എന്നാല്‍ സമുഹത്തില്‍ അങ്ങനെ ഒന്ന് നടപ്പുണ്ടോ എന്നുള്ളത്  നിങ്ങളുടെ ഒപ്പം നടക്കുന്ന പെണ്‍കുട്ടികളുമായി ഒന്ന് ചര്‍ച്ച ചെയ്യുന്നത് വളരെ നന്നായിരിക്കും. 
ഒന്ന് പറയട്ടെ  ഇസ്ലാമിലെ സ്ത്രീ വെറുമൊരു ഉപപോഗ വസ്തുവാണ്  നിങ്ങള്‍ കാശ് കൊടുത്തു വിലക്ക് വാങ്ങുന്ന ഒരു കഴിക്കാനുള്ള വസ്തു  അല്ലങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആവുശ്യം നിറവേറ്റാന്‍ ഉള്ള ഒരു ഉപകരണം  പെണ്ണിനെ കൃഷി സ്ഥലമായും അതുപോലെ കൌതുകം ഉണര്‍ത്തുന്ന വസ്തുവും പിന്നെ വിഭവവുമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത് ഹദീസും ആതെ രീതിയില്‍ തന്നെ കാണുന്നു  അത് എങ്ങനെ വില്‍ക്കണം വാങ്ങണം എന്നൊക്കെവരെ യുണ്ട് ഇസ്ലാമില്‍. ഇനി ഇസ്ലാമിലേക്ക് പോകുന്ന സ്ത്രീയുടെ അവസ്ഥയും അത് പോലെ തന്നെയാണ്.  പള്ളിയില്‍ ഇമാമാകുവാനോ (നമസ്ക്കാരത്തിന് നേതൃത്വം നല്‍കുക) ബാങ്ക് വിളിക്കുവാനോ ഖുതുബ പറയാനോ ഉള്ള അവകാശം ഇസ്ലാമില്‍ നല്‍കുന്നില്ല.എന്തിനു ഒന്ന് ഉച്ചത്തില്‍ നിലവിളിക്കാനും അതുപോലെ ചിരിക്കാന്‍  പോലും ഈ മതം സ്വാതന്ത്ര്യം നല്ക്കുന്നില്ല. 

ഇനി ഇവര്‍ വിശ്വാസിക്കുന്ന സ്വര്‍ഗത്തില്‍ പോലും സ്ത്രീയെ ഒരു ഭോഗവസ്തുവായിട്ടാണ്  കാണുന്നത് കൂടാതെ പുരുഷന്മാര്‍ക്ക് കിട്ടുന്നത് പോലെയുള്ള ഇണകളെ സ്ത്രീകള്‍ക്ക് കിട്ടുമെന്ന് ഖുര്‍ആന്‍ പറയുന്നുമില്ല. 
അതുമല്ല സ്ത്രീയെ അടിക്കാന്‍വരെ പറയുന്നതും ഈ ഖുര്‍ആന്‍ തന്നെയാണ്.
അതുപോലെ തന്നെ വിവാഹ മോചന കാര്യത്തിലും
കേരളത്തിൽ മുസ്ലിം സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏകപക്ഷീയമായി ബന്ധം അവസാനിപ്പിക്കുന്നതിനായി പത്രപരസ്സ്യത്തിലൂടെയും മറ്റും ഫസ്ഖ് എന്ന സമ്പ്രദായം ഉപയോഗിച്ചു വരുന്നതായി കാണപ്പെടുന്നുണ്ട്. ഇതിനു ഇന്ത്യയിൽ നിയമസാധുത ഇല്ല. എന്നാൽ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം കിട്ടുവാൻ മുസ്ലിം വിവാഹമോചന നിയമപ്രകാരം കുടുംബ കോടതികളെ സമീപിക്കേണ്ടതായുണ്ട്. അല്ലാതെയുള്ള വിവാഹമോചനം നിയമപരമായി നിലനിൽക്കുന്നതല്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മുസ്ലിം ഭർത്താവിനു കോടതിയെ സമീപിക്കാതെതന്നെ വിവാഹ മോചനം നടത്താവുന്നതാണ്.
 ഇസ്ലാമിലെ സ്ത്രീക് ശരിക്കും പറഞ്ഞാല്‍ വീടിനു പുറത്തു പോകണമെങ്കില്‍ അവളുടെ കൂടെ രക്ത ബന്ധമുള്ള ആരെങ്കിലും വേണം മഹ്രം അതായതു കെട്ടിയോന്‍ വാപ്പ ആങ്ങള എന്നിവര്‍ ഇല്ലാതെ പുറം ലോകം കാണാന്‍ പാടില്ല ഇനി ഇങ്ങനെ കാണാന്‍ ഇറങ്ങിയാലോ  നിങ്ങള്‍ മുട് പടം ഇടുക എന്നുള്ള ഖുര്‍ആന്‍വചനം വരുന്നു  തത്വത്തില്‍ പറഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇസ്ലാമിലേക്ക് വന്നാല്‍ ശരിക്കും ഒരു തടവറ തന്നെയാണ്  അവര്‍ക്ക് ഇസ്ലാം വിഭാവനം ചെയ്യുന്നത് എന്ന് കാണാന്‍ സാധിക്കും.
  പിന്നെ വിവാഹസമയത്തു സ്ത്രീക്കു വില നിശ്ചയിക്കുന്നതും അതു കൈമാറുന്നതും വെറുമൊരു ചടങ്ങായിട്ടോ സമ്മാനമായിട്ടോ ഒക്കെയാണ് ഇന്ന് മുസ്ലിംങ്ങള്‍ കണക്കാക്കുന്നത്. കല്യാണം നടത്തുന്നത് ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയുമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ അതൊന്നുമല്ല വിവാഹം. അതു സ്ത്രീയുടെ ശരീരം വില പറഞ്ഞു വില്‍ക്കലും വാങ്ങലും തന്നെയാണ്ആണുങ്ങള്‍ക്ക്നാലണ്ണംവരെഒന്നിച്ചുകെട്ടാംപിന്നെതലാക്ക്ചൊല്ലി വേറെയുംകെട്ടുകള്‍ നടത്തി തുടരാം 

ഇസ്ലാമില്‍ ജോലിക്കോ, സ്‌കൂളിലേക്കോ, യൂനിവേഴ്‌സിറ്റിയിലേക്കോ പോകാന്‍ സ്ത്രീക്ക് അനുവാദമില്ല  എന്നാല്‍ പൊതു സമുഹം മാറിയതിനു അനുസരിച്ച് അവര്‍ മാറി എന്ന് മാത്രം അപ്പോഴും  ഇസ്ലാമിലെ നിയമ സംഹിത മാറ്റമില്ലാതെ അങ്ങനെ തന്നെ നിലനില്‍ക്കുന്നത് കാണാന്‍ സാധിക്കും  അധികാരം പെണ്ണില്‍ വന്നാല്‍ നാട് നശിക്കും എന്ന് പറയുന്നതും ഇസ്ലാം മതം തന്നെയാണ്.  പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും.നാടോടികളായ അറബികളുടെ ഗോത്ര സമ്പ്രദായങ്ങളെ ദൈവീക പരിവേഷം നല്‍കി സമാഹരിച്ചുണ്ടാക്കിയതാണ് ഇസ്ലാം ശരീ അത്ത്പെണ്ണുങ്ങളുടെ കാര്യത്തില്‍ അത് അതിര്‍ വരമ്പുകള്‍ബേധിച്ചു മുന്നേറുന്നു.  ഇസ്ലാം ശരിക്കും സ്ത്രീകളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു തോല്‍വിയാണ്


യാഥാസ്ഥിതികത ഇസ്ലാമിക പാരമ്പര്യത്തില്‍  ലഭ്യമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ സ്ത്രീകള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ വന്നാല്‍ പുരുഷാധിപത്യമുള്ള ഈ സമുഹം അത് ഒരിക്കലും അങ്ങികരിക്കില്ല ഈ അടുത്ത കാലാ ഉദാഹരണങ്ങള്‍ എടുത്തു നോക്കിയാല്‍ അത് മനസിലാക്കാം






 






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം