നോട്ടു നിരോധനത്തിന് ന്യായികരണം കാണുന്ന ഭക്തര്‍ക്ക് വേണ്ടി

Image result for modi in china

 
മോഡി ഗോള്‍ അടിച്ചു ഗോള്‍ അടിച്ചു ഭക്ത ജനം ഹര്‍ഷാരവം മുഴക്കി നാടൊട്ടുക്കും പക്ഷെ ഭക്തന് അറിയില്ല അടിച്ച ഗോള്‍ സെല്‍ഫ് ഗോള്‍ ആയിരുന്നു എന്നുള്ളത്. ഇപ്പോള്‍ വരുന്ന ന്യായീകരണം ടാക്സ് പിടിക്കാന്‍ നോട്ടു നിരോധനം നടപ്പാക്കി എന്നാണ്
നോട്ട് നിരോധനത്തിന്റെ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ നമ്മെ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയൊക്കെയാണ്സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് നടപ്പാക്കിയ വര്‍ഷത്തിലെ നാല് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന്‌ തൊഴിലുകളാണ്. വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന്റെ പിടിപ്പുകേടും ഭരണപരാജയവും മൂലം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വ്യാപകമായ തൊഴില്‍ നഷ്ടം ഉണ്ടായി എന്നതാണ്. കാര്‍ഷിക, വ്യാപാര മേഖലകളെല്ലാം തകര്‍ന്നു, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിച്ചു, കയറ്റുമതി മുതല്‍ നിര്‍മാണ മേഖലയിടക്കം വന്‍ തിരിച്ചടികളുണ്ടായിക്കൊണ്ടിരിക്കുന്നു.പെരുപ്പിച്ച കണക്കുകള്‍ കാണിച്ചു കൊണ്ട് ആളുകളെ ഇനിയും കൊമാളിയാക്കാം എന്നുള്ളത് ഭരണം വഹിക്കുന്ന ആളുകള്‍ ചെയ്യുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്ന കാര്യം മുമ്പും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അത്തരത്തിലൊരു തീരുമാനം ഒരിക്കലും എടുത്തില്ല, കാരണം, ഈ രീതിയില്‍ നടപ്പാക്കുന്ന നോട്ട് നിരോധനം കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അതിലും വലുതായിരിക്കും അതുകൊണ്ടുള്ള ദുരിതവും ചെലവുമെന്ന് മനസിലായതുകൊണ്ടായിരുന്നു അത്.500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം അതിലും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപാ നോട്ട് ഇറക്കിയതിനു പിന്നിലുള്ള ലോജിക്് എന്തായിരുന്നു? കള്ളപ്പണം ഇല്ലാതാക്കുക, വ്യാജ നോട്ടുകള്‍ അവസാനിപ്പിക്കുക, ഡിജിറ്റല്‍ പേമെന്റ് സമ്പ്രദായത്തിന് ഒരൂന്നല്‍ കൊടുക്കുക തുടങ്ങിയവയായിരുന്നു നോട്ട് നിരോധനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ ഒന്നര വര്‍ഷം കഴിയുമ്പോള്‍ എന്ത് ഗുണമാണ് ഉണ്ടായത്? . നോട്ട് നിരോധനം കൊണ്ട് സാധാരണ ജനം ഏറെക്കാലം നേരിട്ട ദുരിതം, തൊഴില്‍, വ്യാപാര മേഖലയിലടക്കം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന മാന്ദ്യം വളരെയധികമാണ്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ് നോട്ട് നിരോധനം ആദ്യം ചെയ്തത്. പറയത്തക്ക ബാങ്കിംഗ് സംവിധാനങ്ങളൊന്നുമില്ലാത്ത ഈ ഗ്രാമീണ മേഖലകളെ തന്നെയാണ് നിരോധനം ഏറ്റവുമധികം ബാധിച്ചതും.നോട്ട് നിരോധനം നടപ്പാക്കിയതോടെ സംഭവിച്ചത് കറന്‍സി അടിസ്ഥാനപ്പെടുത്തി ചലിച്ചിരുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഒടിയുക എന്നതായിരുന്നു. യാതൊരു വിധത്തിലും ഒരു സംഘടിത സ്വഭാവമില്ലാതിരുന്ന ആ സമ്പദ്‌വ്യവസ്ഥ ഇല്ലാതായതോടെ ദാരിദ്ര്യവും ആത്മഹത്യകളും ഗ്രാമീണ മേഖലകളില്‍ വര്‍ധിക്കുകയാണ് ചെയ്തത്.

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടും എന്നുള്ളതും ഉറപ്പാ അത് കൊണ്ട് കുറച്ചു കാര്യങ്ങള്‍ കുടി പറയാം.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇരുനൂറ്റി നാൽപ്പത് തവണ തീവ്രവാദികൾ രാജ്യത്തിനകത്തേക്ക് നുഴഞ്ഞുകയറി. പാകിസ്ഥാന്‍ അന്നെഷണ ഉധ്യോഗസ്ഥര്‍ക്ക് പട്ടാള ക്യാംബ് സന്ദര്‍ശിച്ചു അവിടെ നിന്നും അന്നെഷണം നടത്താന്‍ വേണ്ടി വാതില്‍ തുറന്നു കൊടുത്തു മണ്ടത്തരം കാണിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ എഴുനൂറ്റി തൊണ്ണൂറു പട്ടാളക്കാർക്കും അതിർത്തിയിലെ മുന്നൂറ്റി അറുപത് സിവിലിയൻസിനും ജീവൻ നഷ്ടമായി....കാർഗിൽ യുദ്ധത്തിന് ശേക്ഷമുള്ള ഏറ്റവും വലിയ ആൾനാശം... ഇതൊക്കെ നടന്നത് ദേശ സ്നേഹം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു ഒഴുക്കുന്ന ആളുകള്‍ ഭരിക്കുമ്പോള്‍ ആണ്.

നരേന്ദ്ര മോഡി സർക്കാരിനോട് എന്ത് കണക്ക് ചോദിച്ചാലും അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായത് കൊണ്ട് വെളിപ്പെടുത്താൻ ആകില്ല എന്നാണ് സ്ഥിരം മറുപടി.വെളിപെടുത്തിയാല്‍ദേശസ്നേഹംകുറയും
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര​യു​ടെ ചെ​ല​വ് വെ​ളി​പ്പെ​ടു​ത്താ​ത്ത​ത് എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ രാജ്യം വിടേണ്ടി വരും.
അതുപോലെ രാജ്യത്തുനിന്നും മുപ്പത്തേഴായിരം കോടി രൂപ ചാക്കിലാക്കി മൂന്നു പേർ രാജ്യം വിട്ടു...മൂന്നു ലക്ഷത്തി എൺപതിനായിരം കോടി രൂപ ഏതാനും കോർപറേറ്റുകളുടെ കയ്യിൽ കിട്ടാകടമായി കിടക്കുന്നു...
അവർ ഏത് നിമിഷവും രാജ്യം വിടാൻ തയ്യാറായി നിൽക്കുന്നു. ഇതൊക്കെ രാജ്യ സ്നേഹത്തിന്‍റെ ഭാഗമായി കാണാം അല്ലെ ?കള്ളന്മാര്‍ക്ക് രാജ്യം വിടാന്‍ അവസരം കൊടുത്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നുഎന്നുള്ളത് പറയാം.

അമിദ് ഷാജിയുടെ മകനുൾപ്പെട്ട അഴിമതി ആരോപണവും രാജ്യ സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യമായതിനാൽ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന വിചിത്ര വാദവും കേന്ദ്ര സർക്കാർ ഈയിടെ പുറപ്പെടുവിച്ചു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഏഴായിരത്തി തൊള്ളായിരം കർഷകർ ആല്മഹത്യചെയ്തു. ഇതൊന്നും നമ്മുടെ പ്രധാന മന്ത്രി അറിയുന്നില്ല കേള്‍ക്കുന്നില്ല. ആള്‍ക്ക് വിഷയം അപ്പോഴും കഴിഞ്ഞു പോയ പട്ടേല്‍ എന്ത് കൊണ്ട് ആദ്യ പ്രധാന മന്ത്രി ആയില്ല എന്നുള്ളതില്‍ മാത്രം കുണ്ടിതം.
കള്ളപ്പണത്തിന്‌റെ ബഹുഭൂരിഭാഗവും വിദേശബാങ്കുകളിലാണുള്ളതെന്നും കറന്‍സി നോട്ടുകെട്ടുകളായി ഇന്ത്യയില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ വളരെ കുറവാണെന്നും ബില്ടിംഗ് ഭൂമിയടക്കം മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളായാണ് കള്ളപ്പണം ഉള്ളതെന്നും കള്ളപ്പണം നിരന്തരം വിതരണം ചെയ്യപ്പെടുന്ന ഒന്നാണെന്നുംഎല്ലാവര്‍ക്കും അറിയാം അത് അറിയാതെ മണ്ടത്തരം കാണിച്ചത് ഭരിക്കുന്നവര്‍. എന്നിട്ട് അടിച്ച ഗോള്‍ സെല്‍ഫ് ഗോള്‍ ആണെന്ന് അറിയാതെ ആട്ടം കാണുന്ന ഭക്തര്‍ ഗോള്‍ അടിച്ചേ എന്ന് പറഞ്ഞു തുള്ളുന്നു.

ഈ ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി പറഞ്ഞപോലെ കള്ളപ്പണം തിരികെയെത്തിയോ? ഇന്ത്യന്‍ പേ ഡിജിറ്റല്‍ ആയോ, കാഷ് ലെ്‌സ് ഇക്കോണമിയെ രാജ്യം സ്വീകരിച്ചോ? അതിലെല്ലാമുപരി ഈ ഒന്നര വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ തീരുമാനം ഇന്ത്യയിലെ ശതകോടികള്‍ വരുന്ന സാധാരണക്കാരന്‍റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ അനുകൂലമായി ഭവിച്ചോ? ഇത്തരം കുറെ ചോദ്യങ്ങളുംഇതിനോട്കൂടെ ചോദിക്കുന്നു .
500, 1000 നോട്ടുകള്‍ അസാധുവാക്കിയതായി 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ, ഇപ്പോഴും തുടരുന്ന ദുരിതത്തിന് എന്ത് പരിഹാരമാണ് അത് വരുത്തിവച്ചവര്‍ക്കുള്ളത്. ഈ തുഗ്ലക് നയം ഇന്ത്യയിലെ സകല ഉല്‍പ്പാദന മേഖലയേയും സ്തംഭിപ്പിച്ചു. തൊഴിലാളികള്‍, കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദൈനംദിന ജീവിതം താറുമാറാക്കി.

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യൂ നിര്‍ത്തി. അധ്വാനിച്ചുണ്ടാക്കിയ പണം അത്യാവശ്യ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ സമ്മതിക്കാതെ പിടിച്ചു വച്ചു എന്നല്ലാതെ വേറെ എന്താണ് ഇതുകൊണ്ട് ഉണ്ടായത് രാജ്യം അക്ഷരാര്‍ത്ഥത്തില്‍ ഒരു തുക്ലക്ക് തീരുമാനത്തില്‍ പെട്ടതിന്റെ ദുരിതം ഇപ്പോഴും കാണാം തൊഴില്‍ മേഖല മൊത്തത്തില്‍ കുപ്പു കുത്തി സാധരണ ജനം പട്ടിണിയിലായി. കാശുള്ളവന്‍ അപ്പോഴും ഒരു വിഷയവും കുടാതെ നടന്നു. മോഡിയും ജയ്റ്റിലിയുമൊക്കെ ഈ വിഷയത്തില്‍ ഇപ്പോഴും മൌനം തുടരുന്നു എന്നാല്‍ ഭക്ത ജനം ഹര്‍ഷാരവം കൊണ്ട് നടക്കുന്നു എന്ന് മനസിലാകും കാര്യങ്ങള്‍.
ഒട്ടും ആലോചനയില്ലാതെയുള്ള യുക്തിരഹിത തീരുമാനമാണ് പ്രധാനമന്ത്രിയുടേതെന്നും ആള്‍ പോലും ഈ വിഷയത്തില്‍ മൌനംഭജിച്ചു നില്‍ക്കുന്നു എന്നിട്ട് അതിനെ ന്യായികരണം കണ്ടത്താന്‍ ഇപ്പോള്‍ ടാക്സ് എന്ന വിഷയത്തില്‍ കുടി നന്നായി എന്ന് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ടാക്സ് നോട്ടു നിരോധനം നടപ്പാക്കതെയും പിരിച്ചെടുക്കാന്‍ ഭരിക്കുന്ന സര്‍ക്കാറിന് ആര്‍ജ്ജവം ഇല്ലാത്തതു കൊണ്ടാണോ ഈ തുക്ലാക് നിയമം നടപ്പില്‍ വരുത്തിയത് ?






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം