കറുത്ത കുർബ്ബാന (സാത്താന്‍ ആരാധന )




കറുത്ത കുർബ്ബാന (സാത്താന്‍ ആരാധന )

***************************************************

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിനു കാരണം ചെകുത്താന്‍ സേവയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ജീവന്‍കൊടുത്ത് ആത്മാവിനെ സാത്താന് വേണ്ടി  വേര്‍പെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിന്‍റെ  ഭാഗമായാണ്  സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തി ഒരുത്തന്‍ സ്വന്തം ആരാധന കര്‍മ്മം നിര്‍വഹിച്ചു.  ഇതിലുടെയുള്ള ലക്ഷ്യം സാത്താനെ പ്രീതിപെടുത്തുക. ദൈവാരാധനയുടെ വേറെ ഒരു പതിപ്പാണ്‌ ഈ സാത്താന്‍ ആരാധനയും രണ്ടിലും മുര്‍ത്തവും അമുര്‍ത്തമായ  ബലികള്‍ ഉണ്ട്. ബലി മത വിശ്വാസികളുടെ  വലിയ ആരാധന കര്‍മ്മമാണ് ഈ കര്‍മ്മത്തിലുടെ  ഇവര്‍ ലക്ഷ്യം വെക്കുന്നത്  വലിയ രീതിയിലുള്ള ജീവിത മോക്ഷമാണ്,ആരാധന സഫലമാണ്. അതിനു എല്ലാ മതവും വലിയ രീതിയില്‍ മാഹാത്മ്യവും പുണ്ണ്യവും കല്‍പ്പിക്കുന്നു. മതങ്ങളും അവരുടെ വിശ്വാസികളും ആരാധന കര്‍മ്മങ്ങളും മൃഗബലിയിലുടെയും,നരബലിയിലുടെയും  മറ്റുള്ളവരുടെ ജീവന്‍ എടുത്ത് കൊണ്ട്  ആത്മ സംതൃപ്തി നേടുന്ന കാഴ്ചയാണ് നമ്മുക്ക് മുന്നില്‍ നടമാടുന്നത്. അത് മതത്തിലായാലും സാത്താന്‍ ആരധനയിലായാലും ഒരുപോലെയാണ് വരുന്നത്. അതില്‍ ഒരു വശത്ത് ദൈവവും മറു വശത്ത് സാത്താനും നിലനില്‍ക്കുന്നു അതെ ഒരു നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലെ. അതെ നമുക്ക് നോക്കാം എന്താണ്  കറുത്ത കുര്‍ബാന അല്ലങ്കില്‍ സാത്താന്‍ ആരാധന.

 മധ്യകാലഘട്ടത്തിൽ ശത്രുക്കളുടെ നാശത്തിനുവേണ്ടി കൃസ്ത്യന്‍ വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയാണ്‌ കറുത്ത കുർബാന. ഹിന്ദുക്കളുടെ ശത്രു സംഹാര പുജയും പിന്നെ  ബലിയും,ഇസ്ലാമിന്‍റെ കാഴ്ചപാടില്‍ ഹജ്ജ് അതിലെ കല്ലേറ്അതുപോലെ മൃഗബലി,  ഇവയൊക്കെ ഇതില്‍ പെടും മതങ്ങളുടെ  ഒരു മറു വശം തന്നെയാണ് കറുത്ത കുര്‍ബാനയും. ഇതിന്‍റെ ഉത്ഭവം ഫ്രാൻസിൽ നിന്നാണ്. 1500-ൽ കത്രീന എന്ന ഫ്രാൻസിലെ രാജ്ഞി ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം പറയുന്നത്. ഒരു വൈദികനും ഫ്രാൻസിലെ രാജാവിനുവേണ്ടി കറുത്ത കുർബ്ബാന അർപ്പിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍  ക്രിമനൽ കുറ്റത്തിന് ഇവർ രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്  കറുത്ത കുർബ്ബാന അർപ്പിച്ചിരുന്നതിന്‍റെ  വിശദാംശങ്ങൾ പുറം ലോകമറിയുന്നത്. ലത്തീൻ കത്തോലിക്കരുടെ ആരാധനക്രമമനുസരിച്ച് തന്നെയായിരുന്നു ഇവർ കറുത്ത കുർബ്ബാന അർപ്പിച്ചത്. ഫ്രാൻസിലെ രാജാവായിരുന്ന ലുയി പതിനാലാമന്‍റെ  ഭാര്യയെ ബലിപീഠത്തിൽ നഗ്നയായി കിടത്തി, അവളുടെ നഗ്നമായ വയറിൽ കാസയും, വിരിച്ച് പിടിച്ച കൈകളിൽ രണ്ട് കറുത്ത മെഴുകുതിരികളും വച്ചാണ് അന്നത്തെ കറുത്ത കുർബ്ബാന അരങ്ങേറിയത്എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍  കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും നിയതമായ അര്‍ഥത്തില്‍ കറുത്ത കുര്‍ബാനയെ നിര്‍വചിക്കാനോ വ്യാഖാനിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാത്താന്‍ ആരാധനയ്ക്ക് ഏകീകൃത രൂപമോ നിശ്ചിതക്രമമോ ഇല്ല എന്നതു തന്നെയാണ് ഇതിനുകാരണവും. 

  കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പിൽ നടന്ന വിച്ച് ഹണ്ട് . സാത്താന്‍റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാനയിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാ‍ണാം.  ഇത്തരം മോഷണങ്ങൾക്ക് വൈദികരും കൂട്ടുനിന്നിരുന്നതായി പറയപ്പെടുന്നു.പതിനേഴാം നൂറ്റാണ്ടിൽ വിശ്വാസഭ്രംശംവന്ന സന്യാസികളും വൈദികരും ലൈംഗിക ചിട്ടവട്ടങ്ങൾ ഉൾപ്പെടുത്തി കുർബ്ബാന അർപ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങൾ പറയുന്നുണ്ട് .

 ഇതൊക്കെയാണെങ്കിലും, ഏത് രീതിയിലാണ് കറുത്ത കുർബ്ബാന അർപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് നിർദ്ദേശിക്കുന്ന ഗ്രന്ഥം ലഭിക്കുന്നത് ഫ്രാൻസിൽ നിന്ന് ആയിരുന്നില്ല, മറിച്ച് അമേരിക്ക ൽ നിന്നായിരുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. 1969-ലാണ് അത്തരമൊരു ആൽബം ("Witchcraft Destroys Minds and Reaps Souls") പുറത്തുവരുന്നത്. കോവാന്‍ എന്നയാളാണ് ഇത് പുറത്തിറക്കുന്നത്. പിന്നീട് അദ്ദേഹം സാത്താന്‍റെ ചര്‍ച്ച് ആരംഭിക്കുകയും കറുത്ത കുർബ്ബാന അർപ്പിക്കുന്നത് തുടങ്ങുകയും ചെയ്തു. അതിൽ ചിലത് പൊതുജനത്തിനായും അർപ്പിക്കപ്പെടുന്നുണ്ട്. മൂന്ന് തരത്തിലുള്ള കറുത്ത കുർബ്ബാനകളാണ് അവർനടത്തിയിരുന്നത്എന്നാണ് അറിയാന്‍ കഴിയുന്നത്‌.   ക്രൈസ്‌തവർ അർപ്പിച്ചിരുന്നത്   ശത്രുസംഹാര പൂജകൾക്കു സമാനമായ ഉദ്ദേശത്തോടെയുള്ള കുർബാനകളായിരുന്നു. ക്രൈസ്തവ സഭയിലെ കുർബ്ബാന (തിരുബലി) എന്ന ആചാരത്തെ അനുകരിച്ചുകൊണ്ട് ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ അനുഷ്ഠിക്കുന്ന ഒരു ആചാരമായി ഇന്നും തുടരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌. 

 സാത്താന്‍ സഭ എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു വിഘടിതസംഘം 1969ല്‍ ‘സാത്താന്‍ കുര്‍ബാന’യുടെയും ‘സാത്താന്‍ ബൈബിളി’ന്റെയും ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ലത്തീന്‍ കുര്‍ബാനയെ അനുകരിച്ച് ത്രിത്വനാമത്തിനു പകരം സാത്താന്‍റെ  നാമത്തിലാണ് കറുത്ത കുര്‍ബാന തുടങ്ങിയിരുന്നത്. ബേല്‍സെബൂല്‍, അസ്‌മോദേവൂസ്, അസ്തറോത്ത് എന്നീ പിശാചുക്കളുടെ നാമത്തിലാണ് കറുത്ത കുര്‍ബാന ആരംഭിച്ചിരുന്നത്.
കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. പൈശാചിക പ്രാര്‍ഥനകളിലൂടെ തിരുവോസ്തിയിലെ കര്‍ത്താവിന്‍റെ  സാന്നിധ്യത്തെ അവഹേളിച്ച് അശുദ്ധമാക്കുക എന്നതാണ് ഇതിലെ കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്നാണ് കൃസ്ത്യാനികള്‍ പറയുന്നത്. ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതെത്തുടര്‍ന്നാണ് കറുത്ത കുര്‍ബാന എന്ന പേരില്‍ സാത്താന്‍ ആരാധന സംഘം രംഗപ്രവേശം ചെയ്യുന്നത്. 

       അതുപോലെ തന്നെ   വേറെയുമൊരു  ഐതിഹ്യവുമുണ്ട് നിലവില്‍  ചെക്ക് റിപ്പബ്ലികിലെ ബൊഹാമിയ എന്ന സ്ഥലത്ത്   പതിമുന്നാ നുറ്റാണ്ടിന്‍റെ തുടക്കത്തില്‍ എഴുതപെട്ട ഒരു വലിയ പുസ്തകമുണ്ട് മദ്ധ്യകാലകെട്ടത്തിലെ ഒരു അത്ഭുത പ്രധിഭാസമായിരുന്നുവത്രേ ആ പുസ്തകം ലത്തീന്‍ ഭാഷയില്‍ എഴുതിയ ഈ പുസ്തകം നിര്‍മിച്ചിട്ടുള്ളത് 160 കഴുതകളുടെ തോലുകൊണ്ടു ഉണ്ടാക്കിയ 624പേജുകളിലാണ്  ഈ പുസ്തകത്തിന്‌ 75കിലോ ഭാരവും ഇതിനുണ്ട് എന്ന് പറയുന്നു. ഈ പുസ്തകത്തിനെ കുറിച്ചുള്ള നിരുപണം ഇങ്ങനെയാണ്.

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്ന്യാസി മഠത്തില്‍ ജീവിച്ചിരുന്ന ഹെര്‍മന്‍ രിക്ലോസ് എന്ന  ഒരു സന്ന്യാസി ചില കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലാവുകയും അതില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ഒരൊറ്റ രാത്രി കൊണ്ട് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രഹത് ഗ്രന്ഥം താന്‍   നിര്‍മ്മിക്കാമെന്നു അന്നത്തെ ഭരണാധികാരികള്‍ക്ക് വാക്ക് നല്‍കുകയും എന്നാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കാമെന്ന ഉടമ്പടിവെക്കുകയും ചെയിതു ഈ ഉടമ്പടി പ്രകാരം  ഈ സന്യാസി അതിനുള്ള പണി തുടങ്ങുകയും ചെയ്യുന്നു. സന്യാസിക്ക് നിക്ഷയിച്ച സമയപ്രകാരം ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും തല്‍ക്ഷണം അയാള്‍ സാത്താനെ വിളിക്കുകയും സാത്താന്‍ വന്നുകൊണ്ട്‌ അയാളെ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ഐതിഹ്യം. തന്നെ   സാത്താന്‍ സഹായിച്ചതിന്‍റെ നന്ദി സുചകമായി തനിക്കു മുന്നില്‍ പ്രത്യക്ഷപെട്ട സാത്താന്‍റെ രൂപം ഈ പുസ്തകത്തിന്‍റെ ഒരുതാളില്‍ വരക്കുകയും ചെയിതു ഈ പുസ്തകം പിന്നീട് അറിയപ്പെട്ടത്  ഡെവിള്‍ ബൈബിള്‍ എന്ന പേരിലായിരുന്നു (The Codex Gigas) ഈ ബൈബിള്‍ ഇപ്പോള്‍ സ്വീഡനിലെ സ്റ്റോക്ക്‌ഹോംനഗരത്തിലെ  നാഷണല്‍ ലൈബ്രറിയിലുണ്ട് ഇതിനെ കുറിച്ച് കുടുതല്‍ അറിയണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌ പൊതു ജനങ്ങള്‍ക്ക്‌  പ്രവേശനവും അനുവദിച്ചിട്ടുണ്ട്. 

കറുത്ത കുര്‍ബാന ആത്യന്തികമായി മനുഷ്യക്കുരുതിയും പിന്നെ പരസ്യമായ  മനുഷ്യ മാസം കച്ചവടം  തന്നെയാണ്. സമൂഹത്തിലെ ഏറ്റവും സമ്പന്നരും വരേണ്യരുമായ വിഭാഗം മാത്രമേ പലപ്പോഴും കറുത്ത കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടാറുള്ളൂ. തന്മൂലം പലരും ഇത്തരം നിഗൂഢഗ്രൂപ്പുകളിലെ അംഗത്വത്തെ അംഗീകാരമായി കരുതുന്നതും ഇതിന്‍റെ  ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് പിന്‍വലിയാനുള്ള സകല പഴുതുകളും അടയ്ക്കപ്പെടുന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്വമായി മാറുകയുംചെയ്യുന്നു ഈഅടുത്ത കാലത്ത് നടന്ന പതിനാലുകാരികളെ പീഡിപ്പിച്ച സാത്താന്‍ സേവക സംഘം  പെണ്‍കുട്ടികളുടെ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസിനു മൊഴിനല്‍കിയിരുന്നു അപ്പോള്‍ തന്നെ മനസിലാക്കാം ഇതില്‍ ഉള്‍പെട്ടാന്‍ പിന്നെ പുറത്തു ചാടാന്‍ വലിയ  പ്രയാസമാണു എന്നുള്ളത്. 

കറുത്ത കുർബ്ബാനകൾ എങ്ങനെയാണ് നടക്കുന്നതെന്ന് എന്ന് പരിശോധിക്കാം. നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ  നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന ചൊല്ലുക. ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി (കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയും, ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യാറുണ്ട്. വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ തലയോട്ടിയിൽ നിറച്ച മൂത്രമോ രക്തമോ ആവും ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പിൽ ഉണ്ടാക്കിയെടുത്ത കറുത്ത മെഴുകുതിരി, കുറുക്കന്റെയോ തൊലിയിലോ മനുഷ്യന്‍റെ  പോലും തൊലിയിലോ പൊതിഞ്ഞ ബൈബിൾ എന്നിവയും കറുത്ത കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്നു. ആഘോഷങ്ങളിൽ മൊരിച്ച മനുഷ്യ മാംസവും ഇവർ ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ (ജ്ഞാനസ്നാനം) മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്. ആൺകുട്ടികളുടെ കഴുത്ത് മുറിച്ച ശേഷം അവിടെ നിന്ന് വരുന്ന രക്തമാവും കാസയിൽ ഒഴിക്കുന്നതിന് ഉപയോഗിക്കുക. ക്രിസ്ത്യൻ പ്രാർത്ഥനകളെ തലതിരിച്ചാണ് ഇവർ ചൊല്ലുക.നിന്ദ്യമായ പദപ്രയോഗങ്ങളാണ് കറുത്ത കുർബ്ബാനയിൽ ഉടനീളം ഉപയോഗിക്കുക. ക്രിസ്തുവിന്‍റെ  അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി ചിലര്‍ കാൽ‌വെള്ളയിലാണ് അവർ കുരിശ് പച്ചകുത്താറുള്ളത്

  സാത്താൻ ആരാധകർ സാത്താനെ പ്രീതിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് വിശുദ്ധ കുർബാനയിൽ ക്രിസ്ത്യാനികൾ വണങ്ങുന്ന “ഓസ്തി”.  ഇവ കരസ്ഥമാക്കാനും മറ്റും ഇവര്‍ പണം ചിലവാക്കിയും അതിനു വേണ്ടി ഇടനിലക്കാരെ നിറുത്തിയുംഅവര്‍ക്ക് കാശുകൊടുത്തുകൊണ്ട് ഇവര്‍ ഇത് സ്വന്തമാക്കുന്നു   അതുമല്ലങ്കില്‍   പള്ളികളില്‍ നിന്നും മോഷ്ട്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നമ്മെ ഞെട്ടിക്കുന്നവ തന്നെയാണ്  അതുകൊണ്ട് തന്നെ ഇവരുടെ വിശ്വാസത്തിന്‍റെ വ്യാപ്തി എത്രയാണ് എന്നുള്ളത് ആരിലും ഭീതിഉളവാക്കുക തന്നെ ചെയ്യും. വൈദികന്‍ വാഴ്ത്തിയ അഥവാ ആശിർവധിച്ച ഒസ്തിയാണ് അവർക്ക് വേണ്ടത് അവ മോഷ്ട്ടിക്കാനും മറ്റും പല രീതികള്‍ തന്നെ ഇവര്‍ തിരഞ്ഞെടുക്കുന്നു. ഇവരുടെ ആരാധനയില്‍    ബൈബിൾ ചവിട്ടുക, തുപ്പുക തുടങ്ങി ക്രിസ്ത്യാനികള്‍  കണ്ടാൽ മടിക്കുന്ന എല്ലാമുണ്ട് . ബൈബിൾ കുത്തിക്കീറിയപ്പോൾ രക്തം വാർന്നൊഴുക്കുന്നതും ആരാധനയുടെ ഭാഗമാണ്.  ഇവര്‍ക്ക് ആശിർവധിച്ച ഒസ്തിയാണ് വേണ്ടത് അത് എങ്ങനെ മനസിലാകും എന്ന ചോദ്യത്തിനു അവരുടെ മറുപടി ഇതായിരുന്നു.  പൂജാ മുറിയിലെ തലയോട്ടിയിൽ ഈ ഓസ്തി വച്ച ശേഷം ഇവർ സാത്താൻ മന്ത്രങ്ങൾ ഉരുവിടും. ഒറിജിനല്‍ ഓസ്തി ആണെങ്കിൽ ഓസ്തിയിൽ നിന്നും രക്തം പുറത്തേക്കു ഒഴുകുമെന്നാണ് വിശ്വാസം. വൈദീകൻ ആശിർവദിക്കാത്ത ഓസ്തി അവർക്ക് വേണ്ട. മറിച്ച് ആശിർവദിച്ച ഒസ്തിക്ക് ലക്ഷങ്ങൾ നൽകി സ്വന്തമാക്കാനും ഇവര്‍  മടിക്കില്ലത്രെ . ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഒരിക്കൽ ഒരുവൻ ഓസ്തി കൊണ്ടുവന്നു. പക്ഷെ അവന് പണത്തിന്‍റെ  ആവശ്യം കാരണം കടയിൽ നിന്നും വാങ്ങിയതായിരുന്നു. ഓസ്തി തലയോട്ടിയിൽ വച്ച് നോക്കിയപ്പോൾ ഓസ്തി ഒറിജിനലല്ലന്നു  മനസിലായി. അവനു താക്കീത് നല്കി. ഇനി ആവർത്തിച്ചാൽ ബലിക്കു  നല്‍കിയായിരിക്കും നിന്‍റെ അവസാനം ഉണ്ടാവുക എന്ന് താകീത് നല്‍കി പറഞ്ഞു വിട്ടുവത്രേ.   ഇവരുടെ ലക്ഷ്യമിപ്പോള്‍ യുവ ജനങ്ങളാണ്. അതിനായി മദ്യം,മയക്കു മരുന്ന്, പെണ്ണ്, പണം, വാഹനം തുടങ്ങിയ എല്ലാം ആര്‍ഭാടവും അവർക്കായി ഇവര്‍ നൽകുക തന്നെ ചെയ്യും. ഇതിന് വേണ്ടി യുവതി യുവാക്കളെ വലയിലാക്കാൻ പ്രണയവുംഇവര്‍ നടത്തുന്നു. ഒരാളെ കിട്ടിയാല്‍  അവൻ മുഖേന അടുത്തയാളെ അന്നെഷിക്കും. പെൺകുട്ടികളെ കാഴ്ച വയ്ക്കാനും ആൺകുട്ടികളെ ക്വട്ടേഷനും വേണ്ടിയാണ് കൂടുതലും ഉപയോഗിക്കുന്നത് അതുമുലം ഇവര്‍ പണം കണ്ടത്തുകയും ചെയ്യുന്നു. ആരെങ്കിലും   ഇതിൽ വീണു പോയാൽ പിന്നെ ജീവിതം തിരിച്ചുകിട്ടാന്‍ വളരെ പ്രായാസമാണ്.   സാത്താൻ എല്ലാം തരും എന്നാണ് ഇവരുടെ പക്ഷം. പക്ഷെ അതിനു വേണ്ടി സാത്താന്‍ ചോദിക്കുന്നത്  ആത്മാവിനെ മാത്രമാണ് ആത്മാവിനെ നേടാന്‍ വേണ്ടിയാണു ഈ മനുഷ്യക്കുരുതി ഇവര്‍ നടത്തുന്നത്. ഇവര്‍ക്ക് യുവതി,യുവാക്കളെ എളുപ്പത്തിൽ ആകര്‍ഷിക്കാന്‍ കഴിയും   സുന്ദരിയായ സ്ത്രീകള്‍, ലഹരികള്‍,ആഡംബരവാഹനം,എപ്പോഴും  കൈ നിറയെ പണം ഇതുപോലുള്ളയുള്ള  വലിയ ആഗ്രഹ സഫലീകരണം മുന്നില്‍ വെച്ചാല്‍  ഒട്ടുമിക്ക യുവാക്കളെയും വലയിലാക്കാന്‍ കഴിയും എന്നാണ്  ഇവര്‍ പറയുന്നത്. ചിലർ സിനിമാ ഫീല്‍ഡില്‍  ഉള്ള നടിമാരെ ചോദിക്കും. എന്നാൽ ഒറ്റ തവണ അവനെ ഒന്ന് വീഴ്ത്തി കിട്ടിയാൽ പിന്നെ അവൻ എങ്ങനെയൊക്കെ കളിച്ചാലും രക്ഷപെടില്ല. കാരണം സാത്താൻ മനുഷ്യന്‍റെ  ബുദ്ധിക്ക് അളക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട്  ഇതിൽ വീണു പോയതിനു ശേഷം തിരികെ പോകാൻ ശ്രമിച്ച മുക്കാൽ ഭാഗം ആൾക്കാരും ഇന്ന് ജീവനോടെ ഇല്ലാ എന്നാണ്  അറിയാന്‍ കഴിഞ്ഞത്.  ഇതിന്നായി ഡാര്‍ക്ക് നെറ്റ് എന്നൊരു ബ്രൌസര്‍വരെ സൈബര്‍ ലോകത്ത് ഇവര്‍ക്ക് വേണ്ടി ആഗോളതലത്തില്‍  പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്‌. അത് കൊണ്ട് യുവതിയുവാക്കള്‍ മറ്റുള്ളവരും ഇവരെ സുക്ഷിക്കുന്നത് വളരെ നന്നായിരിക്കും  സ്വന്തം ജീവനെ  എങ്കിലുംരക്ഷിക്കാംപല മതങ്ങളില്‍ ഇവ എങ്ങനെയാണു എന്നുള്ളത് നോക്കാം

  പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ യേശുക്രിസ്തുവിന്‍റെ കപടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌ അന്തിക്രിസ്തുഎന്നാണ് ഇവരുടെ വിശ്വാസം ,

 ഇസ്ലാം മതത്തില്‍ ഇങ്ങനെ പോകുന്നു മസി അദ്-ദജ്ജാൽ (അറബി: الدّجّال "വഞ്ചകനായ മിശിഹാ"), ഇസ്ലാമിക യുഗാന്തചിന്തയിലെ ഒരു ദുഷ്ടവ്യക്തിത്വമാണ്‌. ഭാവിയിൽ വിധിദിവസത്തിനു മുൻപ് മിശിഹായാണെന്നവകാശപ്പെട്ട് ദജ്ജാൽ വരുവാനിരിക്കുന്നു. ദജ്ജാലിന്റെ സമയത്ത് വീണ്ടും വരുന്ന യേശുവായിരിക്കും അവനെ തോല്പിക്കുന്നതെന്നും ഇസ്ലാം മതസ്ഥർ വിശ്വസിക്കുന്നു.പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു: "ഞാൻ നിങ്ങൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു തരുന്നു. എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതകൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരേ അവനെക്കുറിച്ച് ഒരു പ്രവാചകനും പറയാത്ത ഒരു കാര്യം ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഒറ്റക്കണ്ണനായിരിക്കും. അള്ളാഹു ഒറ്റക്കണ്ണനല്ല.{സാഹി ബുഖാരി}

കറുത്ത തലപ്പാവുകൾ ധരിച്ച എന്റെ സമൂഹത്തിൽപെട്ടവരായ എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലിനെ അനുഗമിക്കും. (ഇമാം അഹമ്മദ് ഇബ്ൻ ഹൻബൽ മസ്നാദ് (പുറം796) ,

ജൂത മതത്തില്‍ യഹൂദ യുഗാന്തചിന്തയിലെ ഒരു സമാനസങ്കല്പമാണ്‌ അർമിലസ് അവൻ യെരുശലേം കീഴടക്കുകയും യഥാർത്ഥ മിശിഹാ വന്ന് അവനെ പരാജയപ്പെടുത്തുന്നതിനു മുൻപുള്ള കാലം യഹൂദജനതയെ പീഡിപ്പിക്കുകയും ചെയ്യും. അർമിലസിന്റെ അനിവാര്യമായ പരാജയം, മിശിഹായുടെ യുഗത്തിൽ തിന്മയുടെ മേലുള്ള നന്മയുടെ അന്തിമ വിജയത്തെ സൂചിപ്പിക്കുന്നു. അർമിലസിനെ കഷണ്ടിത്തലയനും, ഭാഗികമായി ബധിരനും, അംഗഭംഗം വന്നവനും കുഷ്ഠരോഗിയും ആയി ചില യഹൂദസ്രോതസ്സുകൾ ചിത്രീകരിക്കുന്നു

  

 

  



















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം