ബദര്‍ യുദ്ധം മിഡിയ വേര്‍ഷന്‍




(ബദർ യുദ്ധം ഇപ്പോഴാണെങ്കിൽ മീഡിയകൾ)
ബദറില്‍ തീവ്രവാദി ആക്രമണം;
70 ഖുറൈഷി സൈനികര്‍ കൊല്ലപ്പെട്ടു.
********************************************
ബദര്‍: മദീനാ നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള ബദറില്‍ ഇന്നലെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മക്കയിലെ എഴുപതു ഖുറൈഷി സൈനികര്‍ മൃഗീയമായി കൊല്ലപ്പെട്ടു. മുഹമ്മദ്‌ ബിന്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ മദീന കേന്ദ്രീകരിച്ചു പുതുതായി രൂപം കൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് മേഖലയില്‍ ഇതിനോടകം വന്‍ ഭീഷണിയായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായത്
മക്കയിലെ നേതാവും പ്രമുഖ ബിസിനസ്സുകാരനുമായ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ സിറിയയില്‍ നിന്നും മക്കയിലേക്ക് വരികയായിരുന്ന കച്ചവടസംഘത്തെ അക്രമിക്കാനായി തീവ്രവാദികള്‍ പദ്ധതി ഇട്ടതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. തീവ്രവാദികളുടെ നീക്കം ഇന്റലിജെന്റ്സ് വഴി അറിഞ്ഞ മക്കയിലെ പ്രമുഖ നേതാവായ അംറ് ബിന്‍ ഹിഷാം കച്ചവട സംഘത്തെ രക്ഷിക്കാന്‍ ഒരു സൈന്യവുമായി പുറപ്പെടുകയായിരുന്നു. എന്നാല്‍ തീവ്രവാദികളുടെ ആക്രമണ പദ്ധതി അറിഞ്ഞ അബൂസുഫ്യാന്‍ തന്ത്രപരമായ ഒരു നീക്കത്തിലൂടെ കച്ചവടസംഘത്തെ വഴി തിരിച്ചു വിടുകയും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ മക്കയുടെ സൈന്യവുമായി വന്ന അംറ് ബിന്‍ ഹിഷാം ഈ തീവ്രവാദഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിൽക്കുകയും തീവ്രവാദികള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ മക്കക്കാരെ നിര്‍ബന്ധിക്കുകയായിരുന്നു. കച്ചവട സംഘത്തെ ആക്രമിക്കാനുള്ള ശ്രമം പരാജപ്പെട്ട തീവ്രവാദികള്‍ ബദറില്‍ വെച്ചു മക്കയില്‍ നിന്നും വന്ന സൈന്യത്തെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ബദറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മക്കന്‍ ഖുറൈഷികള്‍ക്ക് കനത്ത നാശനഷ്ടമാനുണ്ടായത്. പ്രമുഖ നേതാക്കളായ അംറ് ബിന്‍ ഹിഷാം, ഉത്ത്ബ ഇബിൻ റബീഹ, ഉമയ്യദ് ഇബിൻ ഖലഫ് തുടങ്ങിയ നേതാക്കളും നിഷ്കരുണം കൊല്ലപ്പെട്ടു. എഴുപതോളം പേരെ തീവ്രവാദികള്‍ ബന്ധികളാക്കിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാൻ വൻതുക ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പല സാധനങ്ങളും തീവ്രവാദികള്‍ യുദ്ധമുതല്‍ എന്ന് പറഞ്ഞു കൈക്കലാക്കി. പതിനാലു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
നേരത്തെ ബദറില്‍ എത്തി ഒളിച്ചിരുന്ന തീവ്രവാദികള്‍ ചില കിണറുകള്‍ നശിപ്പിക്കുകയും ബാക്കിയുണ്ടായിരുന്ന ഒരു കിണര്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. മക്കയില്‍ നിന്നും എത്തിയ അംറ് ബിന്‍ ഹിഷമിന്റെ സൈന്യം കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് കിട്ടിയ വിവരം. 313 പേര്‍ അടങ്ങിയ തീവ്രവാദി സംഘം ആയിരത്തോളം വരുന്ന സുസജ്ജമായ സേനയുമായി ഏറ്റുമുട്ടി തോല്‍പ്പിച്ചത് സംഘത്തില്‍ ചാവേര്‍ ആക്രമണം പരിശീലിച്ചവര്‍ ഉണ്ടെന്നതിന് തെളിവാണ്.
ഇതിനെതിരെ എത്രയും പെട്ടെന്ന് പ്രതികാരനടപടികള്‍ ഉണ്ടാവുമെന്ന് ഖുറൈഷി നേതാവ് അബൂസുഫ്യാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദാഹിച്ചവര്‍ക്ക് വെള്ളം പോലും നല്‍കാതെ തീവ്രവാദികള്‍ നടത്തിയ ആക്രമണം അവര്‍ മനുഷ്യത്വത്തിന് യാതൊരു വിലയും നല്‍കുന്നില്ലാ എന്നതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രധാന നേതാക്കളെ എല്ലാം കൊന്നൊടുക്കിയ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്, അലി ബിന്‍ അബൂത്വാലിബ് എന്നീ കൊടും തീവ്രവാദികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നും ഉടന്‍ തന്നെ മദീനയിലെ തീവ്രവാദവളര്‍ച്ചയെ വേരോടെ പിഴുതു കളയും എന്നും അദ്ദേഹം വ്യക്തമാക്കി. 313 പേര്‍ മാത്രമുള്ള തീവ്രവാദികള്‍ ആയിരത്തോളം വരുന്ന സൈന്യത്തെ ആക്രമിച്ചു തോല്‍പ്പിച്ചത് അവര്‍ക്ക് ലഭിക്കുന്ന തീവ്രവാദ പരിശീലനത്തിന് തെളിവാണ്.അംറ് ബിന്‍ ഹിഷാമിനെ ക്രൂരമായി കൊന്നതും പോരാഞ്ഞ് അബൂ ജഹല്‍ എന്ന് വിളിച്ചു പരിഹസിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു.
സംഭവത്തെ കേരളത്തിലെ മുസ്ലിം സംഘടനകളും അപലപിച്ചു. മുഹമ്മദിന്റെയും സംഘത്തിന്റെയും ഈ പ്രവൃത്തി കിരാതമാണെന്നും ഇതിനു ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഇസ്ലാം എന്നാല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും മതം ആണെന്നും പ്രമുഖ മുസ്ലിംസംഘടനകളായ സകല കേരളാ കൊക്കനട്ട് സുന്നയുടെയും കേരളാ ചോക്ലേറ്റ് ജിഹാദിയുടെയും നേതാക്കള്‍ സംയുക്ത യോഗത്തില്‍ പ്രസ്ഥാവിച്ചു. പരിശുദ്ധിയുടെയും ആത്മീയതയുടെയും ഈ പുണ്യറമദാനില്‍ തന്നെ ഇങ്ങനെയൊരു കൊടും ആക്രമണം നടത്തി അനേകം പേരെ കൊന്നൊടുക്കിയ ഇവര്‍ ഇസ്ലാമിനെ തകര്‍ക്കാനായി ജൂതന്മാര്‍ മെനഞ്ഞെടുത്ത സംഘമാവാനാണ് സാധ്യത എന്നും ആശങ്കപ്പെട്ടു. എല്ലാ കൊലയും പൈശാചികം ആണെന്നും കൊല ചെയ്യുന്ന എല്ലാവര്‍ക്കും പിശാചിന്റെ മുഖം ആണെന്നും ഇന്നലെ കോഴിക്കോട് ഒരു സ്റ്റാര്‍ ഹോട്ടലില്‍ കൂടിയ സംയുക്തമുസ്ലിം കൂട്ടായ്മ കുറ്റപ്പെടുത്തുകയും ഈ ദാരുണമായ ആക്രമണത്തിനെതിരെ ഇസ്ലാമിന്റെ സമാധാനം വ്യക്തമാക്കുന്ന ഒരു കാമ്പയിന് തുടക്കമിടുമെന്നും അവര്‍ പറഞ്ഞു. ഖുറൈശി പ്രമുഖനും ശക്തനായ നേതാവും ആയ അബൂ ജഹലിന്റെ മൃതദേഹത്തില്‍ ഉപചാരം അർപ്പിക്കാനും ആവശ്യമെങ്കില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാനും കേരളത്തിലെ മറ്റൊരു പ്രമുഖ മുസ്ലിം സംഘടന ജനാബത്തെ ഇസ്മായിലി നേതാക്കള്‍ മക്കയിലേക്ക് പുറപ്പെടുമെന്നും റിപ്പോർട്ട്‌ ഉണ്ട്
കടപ്പാട്: ഹാദാ ഖൗമുൻ ജാഹിലൂൻ



 അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : “ഇതാണ് ഖുറൈഷികളുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം). പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം.”(ഇബൻ ഹാഷിം 428 )





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം