അടിമ വ്യവസ്ഥകള്‍ ഇസ്ലാമില്‍







1929ല്‍ ഇന്ത്യയില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയ ലക്നോവിലെ ഡെപ്യൂടി കലക്റ്ററും പൌരപ്രമുഖനുമായ അമീര്‍ അഹ്മദ് അലവി തന്റെ ഡയറിയില്‍ കുറിച്ചിട്ട യാ‍ത്രാനുഭവങ്ങള്‍ ആണു ഈ പുസ്തകം.
80 വര്‍ഷം മുമ്പത്തെ അറേബ്യയും മക്കയും മദീനയും ഹജ്ജുമൊക്കെ എങ്ങനെയായിരുന്നു എന്നും ഇന്ത്യയില്‍ നിന്നുമൊരാള്‍ക്ക് ഹജ്ജ് കര്‍മ്മം നീര്‍വ്വഹിക്കുക എന്നത് അക്കാലത്ത് എത്ര മാത്രം സാഹസികമായിരുന്നു എന്നും മനസ്സിലാക്കാനുള്ള കൌതുകം മൂലമാണു ഞാനിന്ന് ഈ പുസ്തകം വായിച്ചത്.
യാദൃഛികമായി ശ്രദ്ധയില്‍ പെട്ട ഒരു പേജാണിത്..

[ഭക്തിയുടെ പാരമ്യത്തില്‍ ഹര്‍ഷ പുളകിതനായി കുറിച്ചിട്ട ഡയറിക്കുറിപ്പാണിത്. ഒരു ദോഷൈകദൃക്‌കിന്റെ കാഴ്ച്ചയല്ല

 അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു.
തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്]


 ഇസ്ലാമിന്റെ നിയമസംഹിതകളും കര്‍മ്മശാസ്ത്രങ്ങളുമെല്ലാം , എല്ലാ തരം വ്യാപാര വ്യവഹാരങ്ങള്‍ക്കും വിശദീകരണം നല്‍കുന്നതു പോലും അടിമക്കച്ചവടത്തെ ഉദാഹരിച്ചുകൊണ്ടാണെന്നത് യാദൃച്ഛികമല്ല. ചില ഉദാഹരണങ്ങള്‍ കാണുക:
“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്
തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള്‍ മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന്‍ സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)

  കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-
“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്
ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........
ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള്‍ വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)


 ഏതാണ്ട് 3 നൂറ്റാണ്ടു പഴക്കമുള്ള മതനിയമ സംഹിതാ കിതാബാണു ഫത് ഹുല്‍ മു ഈന്‍ . കേരളത്തിലെ എല്ലാ സുന്നി ദര്‍സിലും പ്രധാന കര്‍മ്മശാസ്ത്ര നിയമ ഗ്രന്ഥമായി ഇന്നും പഠിപ്പിക്കുന്ന കിതാബ് .

 മറ്റൊരു മതഗ്രന്ഥത്തില്‍ നിന്ന്:-
“പാല്‍ കൂടുതലുണ്ടെന്നു തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുവാന്‍ വേണ്ടി ദിവസങ്ങളോളം പാല്‍ കറന്നെടുക്കാതെ മൃഗങ്ങളുടെ അകിട് കെട്ടിനിര്‍ത്തുന്നത് ഹറാമാണ്. ...തിരിച്ചു കൊടുക്കല്‍ അനുവദനീയമാണെന്ന വിഷയത്തില്‍ അകിട് കെട്ടി നി
ര്‍ത്തുന്നതുപോലെയാണ് അടിമസ്ത്രീയുടെ മുഖം ചുവപ്പിക്കുക , മുടി കറുപ്പിക്കുക, മുതലായവയെല്ലാം.”( ഉംദ. പേ.294)
"വാങ്ങിയ അടിമ, വൃഷണം നീക്കപ്പെട്ടവനോ മോഷ്ടാവോ , വലിയവനായിരിക്കെ വിരിപ്പില്‍ മൂത്രിക്കുന്നവനോ ആണെന്ന് കചവടാനന്തരം വ്യക്തമായാല്‍ അവനെ തിരിച്ചു കൊടുക്കാവുന്നതാണ്.” (ഉംദ: പേജ്.296)


 തന്നെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ഒരു ദാസി ആവശ്യപ്പെട്ടാല്‍ അവളുടെ യജമാനന്‍ അവളെ വിവാഹം ചെയ്തു കൊടുത്തേ മതിയാകൂ എന്നു നിര്‍ബ്ബന്ധമില്ല. അത് അവളുടെ വില ചുരുങ്ങുന്ന ഇടപാടായിത്തീരുമെന്നുള്ളതാണിതിനു കാരണം. ..യജമാനന്റെ സമ്മതമില്ലാതെ ഒരടിമ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ ആ വിവാഹം സാധുവാകുകയില്ലെന്നു മാത്രമല്ല ആ ഭാര്യാഭര്‍ത്താക്കന്മാരെ പരസ്പരം വേര്‍പെടുത്തേണ്ടതാകുന്നു. ഒരു അടിമ വിവാഹത്തിനു സമ്മതം ചോദിച്ചാല്‍ യജമാനന്‍ സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. മോചനം പ്രതീക്ഷിക്കുന്ന അടിമയായാല്‍ പോലും ശരി, സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. “ (പേ.134)

Image may contain: text

 അടിമ മോചനം ഒരു ജാഹിലിയ്യ സമ്പ്രദായം !


ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്
രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.

ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ വസ്തുതാവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ വെടിഞ്ഞ് ഇസ്ലാം ആശ്ലേഷിച്ചിരുന്ന പലരും പ്രവാചകനോട് തങ്ങള്‍ മുമ്പ് ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക് മുന്‍ കാല പ്രാബല്യത്തോടെ പ്രതിഫലം ലഭിക്കുമോ എന്നാരാഞ്ഞിരുന്നതായി ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അവര്‍ എടുത്തു പറഞ്ഞ പുണ്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടിമമോചനം തന്നെയായിരുന്നു. ഇതില്‍ നിന്നും ഈ സമ്പ്രദായത്തിന്റെ ആരംഭം മുഹമ്മദ്നബിയില്‍നിന്നോ ഇസ്ലാമില്‍ നിന്നോ ആയിരുന്നില്ല എന്നു വ്യക്തമാകുന്നു. അടിമകളില്‍നിന്നു തന്നെ അവരുടെ വില ഈടാക്കിക്കൊണ്ട് മോചനം നല്‍കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു.


 അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നെങ്കില്‍ അതു പാടേ നിരോധിക്കുന്നതിനോ ഘട്ടം ഘട്ടമയി നിരോധിക്കുന്നതിനോ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അപ്രകാരമൊരു നടപടി മതം സ്വീകരിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികളും മനുഷ്യത്വവാദികളും ഇസ്ലാമിനെ വാരിപ്പുണരാന്‍ മുന്നോട്ടു വരുമായിരുന്നു. ലോകത്തിനാകെയും സ്വീകാര്യമായ മതമായി ഇസ്ലാം പ്രശോഭിക്കുകയും ചെയ്തേനേ. അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യഘട്ടം എന്ന നിലയില്‍ യുദ്ധത്തടവുകാരെ അടിമകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. തുടര്‍ന്ന് നിലവിലുള്ള അടിമകളെ മുഴുവന്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

പ്രവാചകനോ തുടര്‍ന്നു വന്ന ഖലീഫമാരോ അത്തരമൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, യുദ്ധം ഒരു ജ്വരമായി പടര്‍ന്നു കയറിയ സ്വന്തം അനുയായി വൃന്ദത്തെയുപയോഗിച്ച് ലക്ഷക്കണക്കിനു നിരപരാധികളായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പദ്ഘടന പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാം അടിമത്തമില്ലാതാക്കി എന്നു വീമ്പടിക്കുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

 അടിമത്തത്തിനും ചൂഷണത്തിനും രക്ഷാകവചമായി നിലകൊള്ളുകയാണ് എക്കാലത്തും മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ നീരാളിക്കൈകളില്‍നിന്നും മോചനം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര ചിന്തയും മാനവികവാദവും കരുത്തു നേടാനാരംഭിച്ചതോടെയാണു അടിമത്തം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടും അടിമത്തം നിരോധിച്ചുകൊണ്ട് പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണു സൌദി അറേബ്യ.

 ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന ‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.

 ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ?

 കുര്‍ ആന്‍ അടിമത്തത്തെ ന്യായീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു 

 ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ

Allah coineth a similitude: (
on the one hand) a (mere) chattel slave, who hath control of nothing, and (on the other hand) one on whom we have bestowed a fair provision from Us, and he spendeth thereof secretly and openly. Are they equal? Praise be to Allah! But most of them know not.

“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75


ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذَلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ

He has struck
, He has coined, for you, O idolaters, a similitude, that is [actually drawn], from yourselves, and it is [as follows]: do you have among those whom your right hands own, that is to say, among your servants, any partners, of yourselves, [who may share] in what We have provided for you, of property and so on, so that you, and they, are equal therein, fearing them as you fear your own [folk], [just as you fear] those free men like you? (the interrogative is meant as a negation) in other words, ‘your servants are not partners of yours in what you own, so how can you make some of God’s servants partners of His. So We detail the signs, [so] We explain them in such detail, for people who understand, [a people who] reflect.

“നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്‍കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു.”[30:28


 
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

Is it they
who apportion their Lord's mercy) i.e. your Lord's prophethood and Scriptures, such that they give it to whoever they will? (We have apportioned among them their livelihood) their wealth and children (in the life of the world, and raised some of them above others in rank) and We raised the merits of some above others in relation to wealth and offspring (that some of them may take labour from others) that some may use others in the capacity of servants and slaves; (and the mercy of thy Lord) i.e. prophethood and Scripture; and it is also said that this means: Paradise for the believers (is better than (the wealth) that they amass) is better than what the disbelievers amass of wealth and adornment in the life of the world.

അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി.”[43:32

മനുഷ്യന്‍ മനുഷ്യനെ സ്വകാര്യസ്വത്താക്കിവെക്കുക , മൃഗങ്ങളെപ്പോലെ ചന്തയില്‍ ക്രയവിക്രയം ചെയ്യുക, വരിയുടച്ച് ശണ്ഡീകരിച്ച ശേഷം കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുക, ചാട്ടവാറുകൊണ്ട് മര്‍ദ്ദിക്കുക, ഒരു മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുക, ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഉടമപ്പെടുത്തുക, തുടങ്ങിയ അതി നിഷ്ഠൂരമായ സാമൂഹ്യാതിക്രമങ്ങളെ ഇത്രയും ലാഘവത്തോടെ ന്യായീകരിക്കാന്‍ ഒരു ദൈവം മുതിരുമെന്നു നാം വിശ്വസിക്കണോ?

ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് എന്ന മനുഷ്യപ്രവാചകന് ഇതൊന്നും അനീതിയായി തോന്നിയിരുന്നില്ല എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യന്റെ പ്രകൃതമതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും താദാത്മ്യപ്പെടുന്ന ഒരു നീതിബോധം മാത്രമേ എക്കാലത്തും മനുഷ്യര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയൂ. സാഹചര്യങ്ങളും സാമൂഹ്യഘടനയും മാറി വരുന്നതിനനുസരിച്ച് മനുഷ്യന്റെ മൂല്യബോധവുംക്രമാനുഗതമായി വികസിച്ചു വരുകയാണു ചെയ്യുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചസ്രഷ്ടാവിന് ഒരു കിരാത ഗോത്ര സംസ്കൃതിയുടെ മൂല്യങ്ങള്‍ക്കപ്പുറം ചിന്തിക്കാനായില്ല എന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ?

മനുഷ്യന്‍ മനുഷ്യനെ സ്വകാര്യ സ്വത്താക്കി ചൂഷണം ചെയ്യുന്നത് ദൈവ നിശ്ചയപ്രകാരമാണെന്നും അതില്‍ ചൂഷിതരും ഇല്ലാത്തവരും അസൂയപ്പെടേണ്ടതില്ലെന്നും ‘വെളിപാട്’ ഉരുവിടുന്നത് ദൈവമായിരിക്കാനിടയില്ല. അതു ചൂഷണത്തെ നീതീകരിക്കാനായി ചൂഷകന്‍ ആവിഷ്കരിച്ചതാകാനേ വഴിയുള്ളു. അടിമത്തത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി കരുതുന്ന ദൈവം , സ്രഷ്ടാവായ റബ്ബും സൃഷ്ടികളായ ഇലാഹുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനായി മനുഷ്യര്‍ക്കിടയിലെ അടിമയുടമാ ബന്ധത്തെ ഉദാഹരിക്കുകയോ , ചൂഷണാധിഷ്ഠിതമായ ഈ നീചവ്യവസ്ഥയുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയോ ചെയ്യുമായിരുന്നില്ല.

ആഫ്രിക്കയിൽ നിന്ന് അമേരിക്കാൻ ഭൂഖണ്ടത്തിലേക്കുള്ള അടിമ വ്യാപാരം 3 നൂറ്റാണ്ടുകൾ നില നിന്നപ്പോൾ , അറബ് നാടുകളിലേക്ക് ഉള്ളത് 14 നൂറ്റാണ്ടുകൾ നിലനിന്നു ..

ആദ്യത്തേതിൽ മൂന്നിൽ രണ്ടു പേരും ആണുങ്ങൾ ആയിരുന്നു . അവരെ അധികവും കാർഷി
ക പണികളിൽ ആണ് ഉപയോഗിച്ചിരുന്നത് . അവിടെ എത്തിക്കുന്നത് വരെ മരണപ്പെടുന്നവർ 10 ശതമാനം ആയിരുന്നു . അവരുടെ പിൻതലമുറക്കാർ വിവാഹിതരാവുകയും , പിന്നീടുള്ള തലമുറകൾ അതാതു രാജ്യങ്ങളിലെ പൌരന്മാർ ആയിത്തീരുകയും ചെയ്തു . 11 മില്ല്യൻ ആളുകളെ കൊണ്ടുപോയിട്ടുണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു .

അറബു നാടുകളിലേക്ക് ഉള്ളതിൽ മൂന്നിൽ രണ്ടു പേരും സ്ത്രീകൾ ആയിരുന്നു . അവരിൽ 80 ശതമാനത്തോളം അവിടെ എത്തിക്കുന്നതിന് മുൻപ് മരിച്ചു . അവരെ ലൈഗീക ആവശ്യങ്ങൾക്ക് ആണ് കാര്യമായി ഉപയോഗിച്ചിരുന്നത്. പിന്നെ യുധാവശ്യങ്ങൾക്കും .. അവരുടെ പുരുഷന്മാരിൽ ഭൂരിഭാഗതിനെയും castrate ചെയ്തു ( വരിയുടച്ചു ) . ഉണ്ടാകുന്ന കുട്ടികളെ ആപ്പപ്പോൾ തന്നെ കൊന്നു . പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രം രണ്ട് മില്ല്യൻ അടിമകളെ കൊണ്ടുപോയി . മൊത്തം 140 മില്ല്യൻ ആളുകളെ കൊണ്ടുപോയിട്ടുണ്ടാകും എന്ന് കരുതപ്പെടുന്നു. 


ആധുനിക പണ്ഡിതന്മാര്‍ അടിമത്തത്തിനു ന്യായീകരണം കണ്ടെത്താനായി ഉന്നയിക്കുന്ന ‘യുക്തി’വാദങ്ങളെല്ലാം തീര്‍ത്തും ദുര്‍ബ്ബലവും ബാലിശവുമാണ്.

ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു;
ആദ്യം അടിമകള്‍ക്കു മാന്യമായ ജീവിത സൌകര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കി, പിന്നെ അവരെ മുഴുവന്‍ മോചിപ്പിക്കാന്‍ പരിപാടിയിട്ടു; പൂര്‍ണ്ണമായും നിരോധിക്കാതിരുന്നത് യുദ്ധത്തടവുകാരെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ്; അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി വീതം വെക്കുന്നത് സദാചാരം കാക്കാനാണ; ഒരാള്‍ക്കു സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോല്‍ കൈമാറേണ്ടതുകൊണ്ടാണ് അടിമക്കച്ചവടം ഹലാലാക്കിയത്; സമ്പന്നര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തി സുഖിച്ചത് അവരുടെ വിവരക്കേടു കൊണ്ടാണ്; എന്നിങ്ങനെ പോകുന്നു ഞൊണ്ടി ന്യായങ്ങള്‍! ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ക്കു പോലും ഈ ന്യായീകരണങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നു തോന്നുന്നില്ല. മതപ്രമാണങ്ങളോ ചരിത്ര രേഖകളോ ഈ പറഞ്ഞ ന്യായങ്ങള്‍ക്കൊന്നും ബലം നല്‍കുന്നില്ല എന്നതാണു വാസ്തവം. അടിമത്തത്തിലൂടെ മനുഷ്യത്വഹീനമായ രീതിയില്‍ ലൈംഗികാതിക്രമങ്ങള്‍ കാണിക്കുന്നതിനെപ്പോലും നിര്‍ലജ്ജമായി വെള്ളപൂശുന്നവര്‍ക്ക് സ്വന്തം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നിന്നുകൊണ്ടു ന്യായീകരിക്കാന്‍ പറ്റാത്തതായിഎന്താണുള്ളത് 

ചന്തയില്‍ കൊണ്ടു നിര്‍ത്തിയ അടിമപ്പെണ്ണിനെ കക്ഷം മണത്തു നോക്കിയും മാറിടമളന്നു നോക്കിയും വില പേശി വാങ്ങുകയും , ദാസിപ്പെണ്ണിനെ പാരിതോഷികമായി കൈമാറുകയും , മകന്റെ ദാസിയില്‍ അച്ഛനു കുട്ടി ജനിക്കുന്നതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റും മറ്റും ചെയ്യുന്ന ഒരു കിരാത സംസ്കാരത്തെ ഇരുപതാം നൂറ്റാണ്ടു വരെ സംരക്ഷിച്ചു പോന്നത് സദാചാരം സംരക്ഷിക്കാനാണെന്നൊക്കെ ഞായം പറയുന്നവരുടെ ചര്‍മ്മബലം അപാരം തന്നെ

 
ഇക്കൂട്ടരോട് ഒന്നു ചോദിക്കാനാഗ്രഹിക്കുന്നു: അടിമത്തം തെറ്റാണ് എന്ന നിഗമനത്തിലാണല്ലോ ഇപ്പോള്‍ ഈ ന്യായീകരണങ്ങളൊക്കെ ചമയ്ക്കുന്നത്. ഏതു മാനദണ്ഡപ്രകാരമാണു അടിമത്തവും വെപ്പാട്ടിപ്പണിയുമൊക്കെ തെറ്റാകുന്നത്? ലോകാവസാനം വരെ ശരിതെറ്റുകളുടെ അടിസ്ഥാന മാനദണ്ഡം ഖുര്‍ ആനും ഹദീസുമാണെന്നു പറയുന്ന മത വക്താക്കള്‍ ഇന്ന് അടിമത്തത്തിനെതിരെ സംസാരിക്കുന്നതിന്റെ സാംഗത്യമെന്ത് എന്നാണു ചോദ്യം. അതു കാലഹരണപ്പെട്ട സദാചാരമാണെന്നു സമ്മതിക്കുന്നുവെങ്കില്‍ ഇസ്ലാമും അതിന്റെ വേദപ്രമാണവും കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാനുള്ള സത്യസന്ധതയാണു കാണിക്കേണ്ടത്.

മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ അഭിപ്രായം നോക്കുക:‌

“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയ
ോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.


 
അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....

മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി]


 അടിമ സമ്പ്രദായം മനുഷ്യത്വത്തിനു നിരക്കാത്തതോ അപരിഷ്കൃതമോ അന്യായമോ ആയ ഒരാചാരമല്ല എന്നും അതു തികച്ചും ന്യായവും നീതിയുക്തവുമായ ഒരു ദൈവീക നടപടിക്രമം മാത്രമാണെന്നും തുറന്നു സമ്മതിക്കാനുള്ള ദീനീപരമായ സത്യസന്ധതയാണ് മുജാഹിദ് പണ്ഡിതന്‍ ഇവിടെ പ്രകടമാക്കുന്നത്. അത്രയും നല്ലതു തന്നെ!

 എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?....[.അമാനി മൌലവിയൂടെ ഈ ചോദ്യം മതി എല്ലാറ്റിനും മറു മരുന്ന്



 ഇസ്ലാം എന്തുകൊണ്ട് അടിമ സമ്പ്രദായം നിരോധിച്ചില്ല. അതാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത് ' ഞങ്ങൾ ഫസാറ എന്ന ഗോത്രവുമായി യുദ്ധത്തിലേർപ്പ
െട്ടു. അബൂബക്കറായിരുന്നു ഞങ്ങളുടെ അമീർ ,യുദ്ധത്തിൽ കുറേ പേരെ വധിക്കുകയും കുറേ പേരെ തടവിലാക്കുകയും ചെയ്തു. എന്നാൽ മലമുകളിലേക്ക് ഓടി പോകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സംഘത്തെ ഞാൻ കണ്ടു. ഞാൻ അമ്പെയ്ത് പേടിപ്പിച്ച് അവരെയെല്ലാം തടവുകാരായി പിടിച്ച് കൊണ്ടുവന്നു.
അവരുടെ കൂട്ടത്തിൽ ബനൂ ഫസാറക്കാരിയായ ഒരു സ്ത്രീയും അവളുടെ മകളുമുണ്ടായിരുന്നു. അറബികളിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു ആ പെൺകുട്ടി' ഞാൻ അവരെ അബൂബക്കറിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അബുബക്കർ ആ പെൺകുട്ടിയെ എനിക്ക് ഓഹരിയിൽ കൂടുതലായി തന്നു.
അങ്ങിനെ ഞങ്ങൾ മദീനയിലെത്തി. ഞാൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നില്ല. അങ്ങാടിയിൽ വെച്ച് നബി എന്നെ കണ്ടു' അപ്പോൾ അവിടുന്ന് പറഞ്ഞു; അല്ലയോ സലമ ഈ സ്ത്രീയെ എനിക്ക് വിട്ടുതരിക' ഞാൻ പറഞ്ഞു 'അള്ളാഹുവിന്റെ പ്രവാചകരെ' അള്ളാഹുവാണെ എനിക്ക് ഇവളെ നന്നായി ഇഷ്ടപ്പെടിരിക്കുന്നു 'എന്നാൽ ഞാൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ല. അടുത്ത ദിവസവും നബി അങ്ങാടിയിൽ വെച്ച് എന്നെ കാണുകയുണ്ടായി - അപ്പോഴും അവിടുന്ന് എന്നോട് പറഞ്ഞു. അല്ലയോ സലമ അവളെ എനിക്ക് വിട്ടുതരിക' അപ്പോൾ ഞാൻ പറഞ്ഞു അവൾ അങ്ങേക്കുള്ളതാണ്. എന്നാൽ അള്ളാഹുവാണെ ഞാൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ല.' അങ്ങിനെ നബി അവളെ മക്കക്കാരിലേക്ക് അയച്ചുകൊടുത്തു. അങ്ങിനെ അവൾ മുഖേന മുസ്ലീങ്ങളെ അവിടുന്ന് മോചിപ്പിച്ചു.. (മുസ് ലിം - 35 - 1145) അടിമസ്ത്രീകളെ കൊടുത്ത് വിലപേശുന്ന മുഹമ്മദ് .ഇയാളാണോ സാമൂഹിക പരിഷ്ക്കർത്താവ്'. ഇതാണ് സ്ത്രീ വിമോചകൻ'
എന്തുകൊണ്ടാണ് സലമ ഞാൻ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നു പറയാനുള്ള കാരണം 'സ്ത്രീയെ എങ്ങിനെ നോക്കി കാണുന്നു ഇസ്ലാമിൽ അതാണ് ഇനി ചർച്ച ചെയ്യാൻ പോകുന്നത് '
ബനൂൽ മുസ്ത്വലിഖ് യുദ്ധത്തിൽ ഞങ്ങൾ നബിയോടോപ്പം പുറപ്പെട്ടു. അറബ് വനിതകളിൽ പെട്ട ഏതാനും വനിതകളെ തടവുകാരായി ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾ ആ സ്ത്രീകളിൽ ആകൃഷ്ടരായി.വിഭാര്യത്വം ഞങ്ങൾക്ക് ക്ലേശകരമായിട്ടുണ്ടായിരുന്നു. ഞങ്ങൾ അസൽ(ശുക്ലം യോനിയിൽ പതിക്കാനനുവദിക്കാതെ പുറത്തു കളയുന്ന രീതി ) അവലംബിക്കാൻ ആഗ്രഹിച്ചു. എന്നാൽ അള്ളാഹുവിന്റെ ദൂതനോട് ചോദിച്ചിട്ട് അങ്ങിനെ ചെയ്യാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി.അങ്ങിനെ അതേ പറ്റി നബിയോട് ചോദിച്ചു. എന്നാൽ അസൽ എന്ന രീതിയെ നബി എതിർത്തു. അതിനു കാരണം പറഞ്ഞത് അന്ത്യനാൽ വരെയുണ്ടാകാനിരിക്കുന്ന ജീവാത്മാക്കളെല്ലാം ഉണ്ടാവുക തന്നെ ചെയ്യും എന്നാണ് 67- 1558 ബുഖാരി)
യുദ്ധത്തിൽ പിടിക്കപെട്ട അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് കുളിക്കുന്ന അലിയെ വരച്ചുകാട്ടുന്നുണ്ട് ' (ബുഖാരി - 67-1601 ൽ )
ഒരിക്കൽ നബിയുടെ സന്നിധിയിൽ വെച്ച് അസൽ പരാമർശിക്കപ്പെട്ടപ്പോൾ നബി ചോദിച്ചു 'എന്തിനാണ് നിങ്ങൾ അത് ചെയ്യുന്നത്
അവർ പറഞ്ഞു. പ്രസവിച്ചു കിടക്കുന്ന ഭാര്യമാർ ഉണ്ടെങ്കിൽ അടിമസ്ത്രീകളുമായി ഞങ്ങൾ ബന്ധപ്പെടും' പക്ഷെ ഗർഭിണിയാകുന്നത് ഇഷ്ടപെടില്ല' അപ്രകാരം തന്നെ അടിമസ്ത്രീയുള്ള പുരുഷൻ അവളെ പ്രാപിക്കും.പക്ഷെ ഗർഭിണിയാകുന്നത് ഇഷ്ടപ്പെടില്ല' നബി പറഞ്ഞു. നിങ്ങൾ അങ്ങനെ ചെയ്യാതിരുന്നാലും നിങ്ങൾക്കൊന്നുമില്ല. കാരണം ഗർഭധാരണം അള്ളാഹുവിന്റെ വിധിക്കനുസരിച്ച് തീരുമാനിക്കപ്പെടുന്നതാണ് '
(മുസ് ലിം14-833)
ഒരാൽ നബിയോട് ചോദിച്ചു. എനിക്കൊരു അടിമസ്ത്രീയുണ്ട്'ഞാൻ അവളിൽ അസ് ൽ ചെയ്യാറുണ്ട്.. അപ്പോൾ നബി പറഞ്ഞു. തീർച്ചയായും ആ പ്രവണത അള്ളാഹു ഉദ്ദേശിച്ച ഒന്നിനേയും തടയുന്നതല്ല. നിവേദകൻ തുടരുന്നു. മറ്റൊരു ദിവസം അയാൽ വന്നു നബിയോട് ചോദിച്ചു 'അള്ളാഹുവിന്റെ ദൂതരെ അങ്ങയോട് ഞാനന്ന് പറഞ്ഞ അടിമസ്ത്രീ ഗർഭിണിയായിരിക്കുന്നു. നബി പ്രതിവചിച്ചു. ഞാൻ അള്ളാഹുവിന്റെ ദൂതനും ദാസനുമാകുന്നു '(14-834 മുസ് ലിം)
നബിയുടെ കാലത്തും അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ നൽകികൊണ്ട് ഞങ്ങൾ ഏതാനും നാളത്തേക്ക് താൽക്കാലികവിവാഹം നടത്തിയിരുന്നു. അംറുബ്നു ഹുറൈസിന്റെ കേസിൽ ഉമർ നിരോധിക്കുന്നത് വരെ അത് തുടർന്ന് പോന്നു. (14-816 മുസ് ലിം) സ്ത്രീകളെ വസ്ത്രം നൽകി വിവാഹം കഴിക്കാൻ അനുമതി നൽകിയ മഹാനാണ് മുഹമ്മദ്-14-869 മുസ് ലിം) എല്ലാ ദിവസവും ഞങ്ങളുടെ പ്രവാചകൻ സ്ത്രീ വിമോചകൻ ആണ് എന്ന് പോസ്റ്ററോട്ടിക്കുന്ന കോയകൾക്ക സ്വാഗതം.


     


കടപ്പാട് പോസ്റ്റ്‌

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം