മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം



മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം
*************************************************
ഇപ്പോള്‍ ഇന്ത്യയിലെ ഒരു പറ്റം ജനതയുടെ ദൗര്‍ബല്ല്യരാഷ്ട്രീയ പുജയാണ് മോഡി ഫാഷിസം
വ്യക്തിപൂജയുടെ രാഷ്ട്രീയമാണ് തമിഴ്‌നാടിന്‍റെ ശക്തിയും ദൗര്‍ബല്യവും ആവേശവും
ഒരു ജനാധിപത്യക്രമത്തിനു താങ്ങാവുന്നതിന്‍റെ പരിധിക്കപ്പുറമാകുന്നു പലപ്പോഴും ഈ പുജാ ജനങ്ങളുടെ പ്രതികരണവും ഭാവവും ഭാഷയും. നാമൊക്കെ എത്ര നിസ്സാരരാണ് എന്ന വിനീത വിധേയത്വഭവത്തോടെ ഇവര്‍ അതിനുള്ള വളം വെച്ച് കൊടുക്കുന്നു. എവിടെക്കാണ്‌ നമ്മുടെ പ്രയാണം
ഇപ്പോള്‍ രാജ്യത്തിന്‍റെ സ്ഥിതി മതത്തിന്‍റെയും വംശീയതയുടെയും പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തി എതിരഭിപ്രായം പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുക, ആശയംകൊണ്ടും ആയുധംകൊണ്ടും നിഷ്‌ക്കരുണം കൊല്ലുകയും അക്രമിക്കുകയും ചെയ്യുക,
മുതല കണ്ണീര്‍ വീഴ്ത്തി ജനാധിപത്യരാജ്യത്തിനെ പട്ടിണിയില്‍ നിറുത്തുക .ഇതൊക്കെ കൊണ്ടൊക്കെ തന്നെ ജനാധിപത്യ ശീലങ്ങളുടെ അഭാവം ഒരു വലിയ രീതിയില്‍ തന്നെ ഇപ്പോള്‍ പ്രകടമാണ്. വ്യക്തിപൂജയും വംശീയതയും അസഹിഷ്ണുതയുടെയുമൊക്കെ വലിയ വിള നിലമാണ്‌ ഇപ്പോള്‍ ഈ രാജ്യത് നിലകൊള്ളുന്നത് .
സഹോദര സ്‌നേഹാദരങ്ങളോടെ യോചികാനും, വിയോജിക്കാനും കഴിയാത്ത വിധം സാമൂഹിക ബന്ധങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു
ഹര്‍ഷാരവ സ്‌നേഹാദരങ്ങളോടെ വിയോജിക്കാനും കഴിയുംവിധം സാമൂഹിക ബന്ധങ്ങളെ പുതുക്കിയെടുക്കാന്‍ മതാത്മക ജീവിതത്തിന്‍റെ ഭൂതബാധകളില്‍നിന്നു മുക്തി നേടണം. ഇപ്പോള്‍ അതിനു സാധ്യമല്ലാത്തവിധം അധികാരഘടന സാമൂഹിക ബന്ധങ്ങളെ നിശ്ചലമാക്കികൊണ്ടരിക്കുന്നവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയം മതങ്ങലാല്‍ ചുറ്റപെട്ടു കിടക്കുന്നു
മത വെക്തിപുജയിലിപ്പോള്‍ രാഷ്ട്രീയം കാണതെയായിരിക്കുന്നു കാപട്യം കൊണ്ട് മുഖം വലിയ അളവില്‍ തന്നെ മറച്ചിരിക്കുന്നു അന്യോന്യാദരവുകളാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തി. ഭിന്നാദര്‍ശങ്ങളോടെയും വിയോജിപ്പുകളോടെയുമൊക്കെ ഐക്യപ്പെടാനാവണം അത് ഇപ്പോള്‍ ഇല്ലാതെയായിരിക്കുന്നു അസഹിഷ്ണുതയുടെ അതിര്‍ വരമ്പുകള്‍ നമ്മുക്ക് മുകളില്‍കുടിയിരിക്കുന്നു
പുരോഗമന പ്രസ്ഥാനങ്ങള്‍പോലും ഇവിടെ ജനാധിപത്യക്രമങ്ങളെ വേണ്ടവിധം പിന്തുടരുന്നില്ല. വ്യക്തിപൂജയുടെയും മറ്റും മറവില്‍ അസഹിഷ്ണുത വംശീയതയില്‍ എത്തി നില്‍ക്കുന്നു എന്നുല്ല വസ്തുതകള്‍ നാം അറിയുന്നില്ല. നാം ആരുടെയും അടിമകളാവുകയില്ല നാം ആരെയും അടിമകളാക്കുകയുമില്ല എന്നുള്ള തിയറി മാറികൊണ്ടരിക്കുന്നു രാജ്യത്ത് രണ്ടു തരം പൌരന്മാരെ സൃഷ്ട്ടിക്കാന്‍ വേണ്ടിയുള്ള ശ്രമം കുടുതലായി നടന്നു കൊണ്ടരിക്കുന്നു എവിടെയാണ് നാം എത്തി നില്‍ക്കുനതു ജാനാധിപത്യ ബോധം നശിച്ച ഒരു മനുഷ്യ വര്‍ഗമായി പരിണമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു
വ്യക്തിപൂജയുടെയും പിന്നെ മത ദൂഷ്യങ്ങളില്‍നിന്നു മുക്തരാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടത് രാഷ്ട്രീയ മുന്നേറ്റങ്ങളാണ്.രാഷ്ട്രീയം ഇപ്പോള്‍ മതവാധികളുടെ കൈപിടിയില്‍ ഒധുങ്ങി കൊണ്ടരിക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. രാജ്യം ഭരിക്കുന്ന വെക്തികള്‍ ഇപ്പോള്‍ സാമൂഹിക സമ്പര്‍ക്കങ്ങളിലും സംവാദങ്ങളിലേക്ക് പോവാതെ ഒറ്റയാള്‍ തീരുമാനങ്ങള്‍ കൈകൊണ്ട് നടക്കുക്കയാണ് ചുരുങ്ങിയപക്ഷം നാമല്ല നമ്മുടെ ശത്രു എന്നു തിരിച്ചറിയെണ്ടിയിരിക്കുന്നു . തന്‍റെ ശരികളെ നിത്യവാസ്തവമായി കൊണ്ടാടുന്നതും ഇതു ശരിയേയല്ലയെന്നു തലകുനിച്ചു നിരാശപ്പെടുന്നതും അമിതമായ സ്വവ്യക്തിയാരധനയുടെ കേന്ദ്രിതബോധത്തിന്‍റെ ഫലമാണ്. നന്മകളും തിന്മകളും സാമൂഹികോത്പ്പന്നങ്ങളാണ് തെറ്റ് വന്നാല്‍ അത് ചുണ്ടി കാനിക്കന്നതും അതു തിരുത്തപ്പെടുന്നതും സാമൂഹികമായിട്ടാവണം അല്ലാതെ ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനവും ജനങ്ങള്‍ അങ്ങികരിച്ചുകൊണ്ട് എനിക്ക് മുന്നില്‍ തല കുനിച്ചു നില്‍ക്കണം എന്നുള്ളത് സ്വെചാതിപധിയുടെ സ്വഭാവാമാണ് ഇന്ത്യാ എന്നാ രാജ്യം ഒരു സ്വതന്ത്ര ജാനാധിപത്യ രാജ്യമാണ് എന്നുള്ളത് ആരും മറക്കാതെ ഇരിക്കുന്നത് വളരെ നല്ലത് മറന്നാല്‍ ഇന്നത്തെ മൗനം നാളെ നമ്മുടെ അന്തകാരയി മാറും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം